കോട്ടയം: കൊറിയർ സ്ഥാപനത്തിലെ ജീവനക്കാരെ ആക്രമിച്ച് പണം കവർന്ന കേസിൽ കൂടുതൽ പ്ര തികളുണ്ടെന്ന് പൊലീസ്. പണം തട്ടിയ കേസിൽ തിരുവാർപ്പ് സ്വദേശി ബാദുഷായെയും കൂട്ടാള ി അഖിലിനെയും കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർക്ക് സഹായം നൽകിയവരെയും ഉടൻ പിടികൂടാനുള്ള ഒരുക്കത്തിലാണ് പൊലീസ്. തിങ്കളാഴ്ച ഉച്ചക്ക് 12നാണ് രണ്ടുപേർ തിരുനക്കര പോസ്റ്റ് ഓഫിസ് റോഡിൽ പ്രവർത്തിക്കുന്ന എക്സ്പ്രസ് ബീസ് എന്ന കൊറിയർ സർവിസ് സ്ഥാപനത്തിൽ കുരുമുളക് സ്പ്രേ ആക്രമണം നടത്തി ഒരുലക്ഷത്തോളം രൂപ കവർന്നത്. പലതവണ സ്ഥലവും പരിസരവും നിരീക്ഷിച്ച ശേഷമാണ് കവർച്ചക്ക് പ്രതികൾ തുനിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. സി.സി ടി.വി ദൃശ്യം പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
സമീപത്തെ ചില തട്ടുകളിലുള്ളവരുടെ സഹായവും ഇവർക്ക് ലഭിച്ചതായി സൂചനയുണ്ട്. ഇത്തരം ചിലരാണ് കൊറിയർ സ്ഥാപനത്തിൽ സ്ഥിരമായി പണം കൈകാര്യം ചെയ്യുന്നുവെന്ന വിവരം പ്രതികളെ അറിച്ചത്. കൊറിയർ ഇടപാടുകൾക്കെന്ന വ്യാജേന പലതവണ ഇവിടെയെത്തി പ്രതികൾ നിരീക്ഷണം നടത്തി കൂടുതൽ പണമുണ്ടെന്ന് ഉറപ്പാക്കിയശേഷമാണ് കവർച്ച നടത്തിയത്. ആക്രമണം നടത്തിയ സമയത്ത് മുഴുവൻ പണവും കിട്ടിയില്ല. കൈയിൽ കിട്ടിയ പണത്തിൽനിന്ന് കുറേ താഴെ വീഴുകയും ചെയ്തു. കവർച്ചക്കുശേഷം രണ്ടായി ഓടി രക്ഷപ്പെട്ട പ്രതികൾ തിരുനക്കരക്കു സമീപം ഒന്നിച്ചശേഷം പിന്നീട് ഓട്ടോയിൽ രക്ഷപ്പെടുകയായിരുന്നു. തുടർന്ന് കാറിൽ അതിരമ്പുഴ, ഏറ്റുമാനൂർ മേഖലകളിലെ കഞ്ചാവു കച്ചവടക്കാരുടെ സഹായത്തോടെ കറങ്ങുന്നതിനിടെയാണ് പിടിയിലായത്. ഇതിനിടെ കേസിലെ പ്രതിയായ അഖിൽ നെഞ്ചുവേദന അനുഭവപ്പെട്ട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ബാദുഷയെ കൊറിയർ സ്ഥാപനത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.