ഗാന്ധിനഗർ: കഞ്ചാവ് വിൽപനയെക്കുറിച്ച് എക്സൈസിന് വിവരം നൽകിയെന്നാരോപിച്ച് വീടുകൾ അടിച്ചുതകർക്കുകയും യുവാക്കളെ ആക്രമിച്ച് പരിക്കേൽപിക്കുകയും ചെയ്ത സം ഭവത്തിൽ ഏഴുപേർ അറസ്റ്റിൽ. നിരവധി കേസുകളിൽ പ്രതികളായ ആർപ്പൂക്കര വില്ലൂന്നി തോപ്പിൽ വീട്ടിൽ ഹരിക്കുട്ടൻ (20), പിഷാരത്ത് സൂര്യദത്തൻ (18), സഹോദരൻ വിഷ്ണുദത്തൻ (19), ആർപ്പൂക്കര തൊണ്ണംകുഴി വട്ടപ്പറമ്പിൽ ആൽബിൻ ബാബു (19), പെരുന്നംകോട്ട് ലിറ്റോ മാത്യു (20), പാലത്തൂർ വീട്ടിൽ ടോണി (20), തെള്ളകം തടത്തിൽപറമ്പിൽ നാദിർഷ നിഷാദ് (20) എന്നിവരെയാണ് ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തത്.
തിരുവോണത്തലേന്നായിരുന്നു സംഭവങ്ങളുടെ തുടക്കം. കഞ്ചാവ് വിൽപനയുമായി ബന്ധപ്പെട്ട് അഞ്ചുമാസം മുമ്പ് കേസിലെ രണ്ടു പ്രതികളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തിരുന്നു.
ആർപ്പൂക്കര സ്വദേശിയായ ഷിജിൻ ബാബുവാണ് എക്സൈസിന് കഞ്ചാവ് വിൽപനയെപ്പറ്റി വിവരം നൽകിയതെന്നാരോപിച്ച് പ്രതികൾ തിരുവോണത്തലേന്ന് രാത്രി മാരകായുധങ്ങളുമായി എത്തി ബൈക്കിൽ പോകുകയായിരുന്ന ഷിജിനെയും സുഹൃത്ത് ടോമിനെയും ആക്രമിച്ചു.തുടർന്ന് ഷിജിെൻറ ആർപ്പൂക്കര വില്ലൂന്നിയിലെ അരിലിപ്പറമ്പിൽ വീട് ആക്രമിച്ച് അടിച്ചുതകർത്തു. ഇതുകൂടാതെ നീണ്ടൂർ കേസീസ് ബാർ ഉടമയുടെ ആഡംബരകാറും അക്രമി സംഘം തല്ലിത്തകർത്തു. തുടർന്ന് പ്രദേശത്തെ മറ്റൊരു വീട് കൂടി സംഘം അടിച്ചു തകർത്തിരുന്നു. ഇതിനുശേഷം പ്രദേശത്ത് പ്രതികൾ ഭീകരാന്തരീക്ഷവും സൃഷ്ടിച്ചാണ് മടങ്ങിയത്. തുടർന്ന് പരിശോധന നടത്തിയ ഗാന്ധിനഗർ എസ്.ഐ ടി.എസ് റെനീഷിെൻറ നേതൃത്വത്തിലുള്ള സംഘമാണ് ഏഴുപ്രതികളെയും കസ്റ്റഡിയിൽ എടുത്തത്. രണ്ടാഴ്ച മുമ്പ് വയോധികനെ വീട് കയറി ആക്രമിച്ച് കാൽ തല്ലിയൊടിച്ചത് വിഷ്ണുദത്തും നാദിർഷായുമാണെന്ന് പൊലീസ് കണ്ടെത്തി. ഇരുവരെയും ഈ കേസിൽ പാമ്പാടി പൊലീസിനു കൈമാറും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.