രാമപുരം: സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽ മോഷണം നടത്തിവന്ന പിടികിട്ടാപ്പുള്ളി അ റസ്റ്റിൽ. പാലക്കാട് ചിറ്റൂർ ആലപ്പാറ കരയിൽ വാണിയംപാറ വീട്ടിൽ ശ്രീക്കുട്ടനാണ് (42) രാമപുരം പൊലീസ് പിടിയിലായത്. ഏതാനും നാളുകൾ മുമ്പ് പുതുവേലിക്ക് സമീപം പുകപ്പുര കുത്തിത്തുറന്ന് റബർ ഷീറ്റ് മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. മാസങ്ങളായി ഒളിവിലായിരുന്നു. കൂട്ടാളികൾ നേരേത്ത പിടിയിലായിരുന്നു. തൊടുപുഴ സ്റ്റേഷനിൽ അഞ്ചോളം മോഷണക്കേസുകളിൽ പ്രതിയാണ് ഇയാൾ. രാമപുരം ചക്കാമ്പുഴയിൽനിന്നാണ് വിവാഹം കഴിച്ചത്. മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ടിൽ വേറൊരു സ്ത്രീയുമായി ഒന്നിച്ചു താമസിച്ചു വരുകയായിരുന്നുെവന്ന് പൊലീസ് പറഞ്ഞു. രാമപുരം സി.ഐയുടെ നിർദേശപ്രകാരം സി.പി.ഒമാരായ പ്രശാന്തും ഹരികുമാറും കരിവാരക്കുണ്ടിൽ താമസിച്ച് ദിവസങ്ങളോളം നിരീക്ഷണം നടത്തിയാണ് ഇയാളെ പിടികൂടിയത്. പ്രതിയെ പാലാ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.