കുമ്പനാട്ട് കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ച് നാലുപേർ മരിച്ചു

തിരുവല്ല: കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ച് നാലുപേർ മരിച്ചു. ഇരവിപേരൂർ തറവേലിൽ ശശി പണിക്കരുടെ മകൻ അനൂപ് (25), വാക്കേമണ്ണിൽ ബെൻ (30), മംഗലശേരിൽ ജോബി (38), ഇരവിപേരൂർ ഓലശ്ശേരിൽ അനിൽ (42) എന്നിവരാണ് മരിച്ചത്. അനൂപ്, ബെൻ, ജോബി എന്നിവർ സംഭവസ്ഥലത്ത് മരിച്ചു. മൂന്ന് പേരുടെ മൃതദേഹങ്ങൾ കുമ്പനാട് ഫെലോഷിപ് ആശുപത്രിയിലും ഒരാളുടേത് തിരുവല്ല പുഷ്പഗിരി ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്. അരുൺ എന്ന യുവാവിനെ മുഖത്ത് പരിക്കുകളോടെ പുഷ്പഗിരി ആശുപത്രിയിലും പരിക്കേറ്റ ബസ് ഡ്രൈവർ സി.എൽ. ബിജുവിനെയും കാറിൽ ഉണ്ടായിരുന്ന അനീഷിനെയും കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ടി.കെ. റോഡിൽ കുമ്പനാട് പെട്രോൾ പമ്പിനു സമീപം ഞായറാഴ്ച രാത്രി 8.30ഓടെയാണ് അപകടം. തിരുവല്ലയിൽനിന്ന് പത്തനംതിട്ടക്കുപോയ ആർ.എ.സി 852 നമ്പർ ഓർഡിനറി ബസും തിരുവല്ല ഭാഗേത്തക്ക് വന്ന എറണാകുളം രജിസ്േട്രഷനുളള കെ.എൽ. 07 എ ഇസഡ് 6886 നമ്പർ കാറുമാണ് കൂട്ടിയിടിച്ചത്. ഇരവിപേരൂർ പേരൂർ സ്വദേശിയുടേതാണ് കാർ. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായി തകരുകയും തീപിടിക്കുകയും ചെയ്തു. ഹൈവേ പൊലീസും ഫയർേഫാഴ്സുമെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. കാറിനു തീപിടിച്ചതിനെ തുടർന്ന് സമീപത്തെ പെേട്രാൾ പമ്പിലെ അഗ്നിശമന ഉപകരണം പ്രവർത്തിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ പൊട്ടിത്തെറിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.