വളർത്തുനായ്ക്കളുടെ ആക്രമണത്തിൽ മലയാളി വയോധിക മരിച്ചു

ചെന്നൈ: ആവഡി ഒാർഡനൻസ് ഫാക്ടറിക്ക് സമീപം മകൻ വളർത്തിയ നായ്ക്കളുടെ ആക്രമണത്തിൽ മലയാളി വയോധിക മരിച്ചു. തലശ്ശേരി പാനൂർ താഴെവീട്ടിൽ ചന്ദ്രശേഖറിെൻറ ഭാര്യ ഗൗരി (68) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. ആവഡി ഗോവർധനഗിരിയിൽ മകൻ സന്തോഷിെൻറ വീട്ടിലെ വളർത്തുനായ്ക്കളാണ് ഗൗരിയെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. ഗൗരിക്ക് മറവിരോഗമുണ്ടായിരുന്നു. ഭർത്താവിനൊപ്പം വീടിെൻറ താഴെനിലയിൽ ദമ്പതികളും മകൻ സന്തോഷും കുടുംബവും മുകൾ നിലയിലുമാണ് താമസിക്കുന്നത്. അടുത്തിടെ സന്തോഷ് രണ്ടു റോട്ട്വീലർ നായ്ക്കളെ വാങ്ങിയിരുന്നു. സന്തോഷ് ഒഴികെ ആരുമായും ഇണങ്ങാത്ത നായ്ക്കളെ വീടിെൻറ ടെറസിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. ഇത് മറന്ന് അവിടേക്കുചെന്ന ഗൗരിയെ നായ്ക്കൾ ആക്രമിക്കുകയായിരുന്നു. മറ്റുള്ളവർ ശബ്ദമൊന്നും കേട്ടിരുന്നില്ലെന്ന് പൊലീസിനു മൊഴി നൽകി. ഏറെനേരം കാണാത്തതിനെത്തുടർന്ന് സന്തോഷ് നടത്തിയ തിരച്ചിലിലാണ് ടെറസിനു മുകളിൽ ഗൗരിയെ കണ്ടെത്തിയത്. നായ്ക്കൾ കടിച്ചു വികൃതമാക്കിയ നിലയിലായിരുന്നു മുഖം. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. സംസ്കാരം ചെന്നൈയിൽ നടത്തി. പൊലീസ് കേസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.