പതിമൂന്നുകാരിയെ ബലാൽസംഗം ചെയ്ത സംഭവം; പ്രതിക്ക് 10 വർഷം തടവ്

തൊടുപുഴ: പതിമൂന്നുകാരിയെ ബലാൽസംഗം ചെയ്ത കേസിൽ പ്രതിക്ക് 10 വര്‍ഷം കഠിനതടവും 10,000 രൂപ പിഴയും. അടിമാലി വാളറ ഇരുമ്പുപാലം സ്വദേശി ശശിയെയാണ് (51) പോക്സോ നിയമപ്രകാരം ഇടുക്കി ജില്ല സ്‌പെഷൽ കോടതി ശിക്ഷിച്ചത്. 2013 ഫെബ്രുവരി മൂന്നിനാണ് കേസിനാസ്പദമായ സംഭവം. വാളറയിലെ ബന്ധുവീട്ടിലെത്തിയതായിരുന്നു കുട്ടി. കുട്ടിയുടെ വല്യച്ചന്‍ വീട്ടില്‍ ഇല്ലെന്നറിഞ്ഞ പ്രതി വീട്ടില്‍ അതിക്രമിച്ചുകയറി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. രണ്ടുകാലിനും സ്വാധീനക്കുറവുള്ള വല്യമ്മയെ ഭീഷണിപ്പെടുത്തിയ ശേഷം ഇറങ്ങിയോടി. കുട്ടിയുടെ സംരക്ഷണം പിന്നീട് സര്‍ക്കാര്‍ അധീനതയിലുള്ള നിര്‍ഭയ ഹോമില്‍ ആയിരുന്നു. അടിമാലി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.