കോട്ടയം: അയൽവാസിയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവും പിഴയും. ഞീഴൂർ കാഞ്ഞിരംപാറയിൽ ജോർജിനെ(ജോയി- -52) കൊലപ്പെടുത്തിയ കേസിൽ അയൽവാസി ആശാരിക്കാലായിൽ തോമസിനെയാണ് (തോമാച്ചൻ -60) ജീവപര്യന്തം തടവിനും 60,000 രൂപ പിഴ അടക്കാനും ശിക്ഷിച്ചത്. കൊലപാതകത്തിനു ജീവപര്യന്തവും വീട്ടിൽ അതിക്രമിച്ചു കയറിയതിന് അഞ്ചു വർഷവുമാണ് തടവ്. രണ്ടുശിക്ഷയും ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്ന് ശിക്ഷവിധിച്ച കോട്ടയം അഡീഷനൽ ജില്ല കോടതി ഒന്ന് ഉത്തരവിട്ടു. 2011 ഫെബ്രുവരി 23നായിരുന്നു സംഭവം. ജോയിയും തോമസും തമ്മിൽ വഴിത്തർക്കം നിലനിന്നിരുന്നു. ഇതിെൻറ വൈരാഗ്യത്തിൽ വീടിെൻറ വരാന്തയിലിരുന്ന ജോയിയെ പിടിച്ചിറക്കി കുത്തിക്കൊന്നുവെന്നാണ് കേസ്. കടുത്തുരുത്തി പൊലീസാണു കേസ് അന്വേഷിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.