എരുമേലി: പാണപിലാവ് പുളിച്ചിമാക്കൽ ബാബുവിനെ (50) വനത്തിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. രണ്ടു ദിവസമായി ഇയാളെ കാണാനില്ലെന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു. വെള്ളിയാഴ്ച നാട്ടുകാരിൽ ചിലർ നടത്തിയ തിരച്ചിലിനിടെ പാണപിലാവ് വനത്തിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ഏതാനും ദിവസം മുമ്പ് ബാബു സമീപവാസിയായ വീട്ടമ്മയോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് ചിലർ മർദിച്ചതായി പറയുന്നു. വീട്ടമ്മ ബാബുവിനെതിരെ എരുമേലി പൊലീസിൽ പരാതിയും നൽകിയിരുന്നു. സംഭവശേഷമാണ് ബാബുവിനെ കാണാതായത്. മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്േമാർട്ടം നടത്തി വീട്ടുവളപ്പിൽ സംസ്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.