അഭയ കേസ്: 28ലേക്ക് മാറ്റി

തിരുവനന്തപുരം: സിസ്റ്റർ അഭയ കൊലക്കേസിെൻറ വിചാരണ സംബന്ധിച്ച കാര്യങ്ങൾ പരിഗണിക്കുന്നത് ഇൗമാസം 28 ലേക്ക് കോടതി മാറ്റി. തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതിയില്‍ നടക്കുന്ന കേസ് എറണാകുളം സി.ബി.ഐ കോടതിയിലേക്ക് മാറ്റുന്നതിനെക്കുറിച്ച നടപടിക്രമങ്ങൾ തിങ്കളാഴ്ച പരിഗണിക്കാനിരുന്നതാണ്. എന്നാൽ, ജഡ്ജി അവധിയിലായതിനാല്‍ മാറ്റുകയായിരുന്നു. വിചാരണ നടത്തുന്ന ജഡ്ജി ജോണി സെബാസ്റ്റ്യന്‍ അഭയക്കേസില്‍ സാക്ഷിയായതിനാല്‍ കേസിെൻറ തുടര്‍നടപടികളില്‍നിന്ന് തന്നെ ഒഴിവാക്കണമെന്നും വിചാരണ തുടര്‍നടപടികള്‍ എറണാകുളം സി.ബി.ഐ കോടതിയിലേക്കും മാറ്റണമെന്നാവശ്യപ്പെട്ട് ജഡ്ജി ഹൈകോടതി രജിസ്ട്രാര്‍ ജനറലിന് കഴിഞ്ഞ മാസം കത്ത് നല്‍കിയിരുന്നു. എന്നാല്‍, ഹൈകോടതിയില്‍നിന്ന് ഇത് സംബന്ധിച്ച് തീരുമാനം ഇതേവരെ സി.ബി.ഐ കോടതിയില്‍ ലഭിച്ചിട്ടില്ല. ഫാ. തോമസ് എം. കോട്ടൂർ, ഫാ. ജോസ് പൂതൃക്കയിൽ, സിസ്റ്റർ സെഫി എന്നീ മൂന്ന് പ്രതികള്‍ക്കെതിരെ സി.ബി.ഐ 2009 ജൂലൈ 17ന് കോടതിയില്‍ കുറ്റപത്രം നല്‍കിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.