കോട്ടയം: ആറന്മുള പാർഥസാരഥിക്ക് ഒാണവിഭവങ്ങളുമായി തിരുവോണത്തോണി വെള്ളിയാഴ്ച പുറപ്പെടും. കുമാരനല്ലൂർ മങ്ങാട്ടില്ലത്ത് നാരായണഭട്ടതിരിയാണ് തോണിയിൽ ആറന്മുളയപ്പന് കാഴ്ചയൊരുക്കാൻ പുറപ്പെടുന്നത്. 19ാം തവണയാണ് നാരായണഭട്ടതിരി െഎതിഹ്യവും ആചാരവും നിറയുന്ന തോണിയേറുന്നത്. െവള്ളിയാഴ്ച കുമാരനല്ലൂർ ദേവീക്ഷേത്രത്തിൽ ദർശനവും പായസനിവേദ്യവും പൂജയും കഴിഞ്ഞ് 12 ഒാടെയാണ് ചുരുളൻ വള്ളത്തിൽ മൂന്ന് തുഴച്ചിലുകാരോടൊപ്പം യാത്രതിരിക്കുന്നത്. മീനച്ചിലാർ, കൊടൂരാർ, വേമ്പനാട്ടുകായൽ വഴി പിറ്റേന്ന് മൂവടത്ത് മഠത്തിൽ വിശ്രമിക്കും. പിന്നീട് പമ്പയാറ്റിലൂടെ ആറന്മുളയിലെത്തി വൈകീട്ട് സത്രത്തിൽ താമസിക്കും. അന്ന് ക്ഷേത്രത്തിൽ കയറില്ല. ഉത്രാടപ്പുലർച്ച ആറന്മുളയിൽനിന്ന് കാട്ടൂരിലേക്ക് തിരിക്കുന്ന ഭട്ടതിരി അവിടെ കൃഷ്ണക്ഷേത്രത്തിൽ ഉച്ചപൂജയിൽ പെങ്കടുക്കും. കാട്ടൂരിൽ തിരുവോണത്തോണിയിൽ കരക്കാർ ഒാണവിഭവങ്ങൾ ഒരുക്കിവെച്ചിരിക്കും. കുമാരനല്ലൂരിൽനിന്ന് പുറപ്പെട്ട ചുരുളൻ വള്ളം അകമ്പടിത്തോണിയാകും. ഉത്രാടസന്ധ്യയിൽ ആറന്മുളയിലേക്ക് തിരുവോണത്തോണി നയിക്കുന്നത് ഭട്ടതിരിയാണ്. പള്ളിയോടങ്ങൾ, വഞ്ചിപ്പാട്ട്, വാദ്യമേളങ്ങൾ എന്നിവ അകമ്പടിയാകും. തിരുവോണനാൾ രാവിലെ പാർഥസാരഥി ക്ഷേത്രത്തിലെത്തി ഒാണവിഭവങ്ങൾ സമർപ്പിക്കും. കാട്ടൂരിൽനിന്ന് കൊണ്ടുവരുന്ന ദീപം ആറന്മുള ക്ഷേത്രത്തിലെ കെടാവിളക്കിലേക്ക് പകരും. തിരുവോണനാൾ ആറന്മുള ക്ഷേത്രത്തിൽ നടക്കുന്ന ചടങ്ങുകളിലെല്ലാം പെങ്കടുത്ത് 'ചെലവ് മിച്ചം' പണക്കിഴി കാണിക്ക അർപ്പിച്ചശേഷം ഭട്ടതിരി കുമാരനല്ലൂരിലേക്ക് മടങ്ങും. ഒരുകാലത്ത് ആറന്മുള കാട്ടൂരിൽ താമസക്കാരായിരുന്നു മങ്ങാട്ടില്ലത്തുകാർ. ആറന്മുളയപ്പൻ തന്നെ തെൻറ സഹോദരിസ്ഥാനത്തുള്ള കുമാരനല്ലൂർ ദേവിയുടെ ദേശവഴിയിലേക്ക് കുടുംബത്തെ കുടിയിരുത്തി എന്നതാണ് െഎതിഹ്യം. ഇൗ വിശ്വാസത്തിലാണ് മങ്ങാട്ടില്ലത്ത് കുടുംബത്തിലെ കാരണവർ തിരുവോണനാളിൽ ഒാണവിഭവങ്ങൾ സമർപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.