അടിമാലി: വിദേശത്ത് ജോലി വാഗ്ദാനം നൽകി ഒന്നരക്കോടി രൂപ തട്ടിയെടുത്ത സംഭവത്തിൽ വൈദികനും ആശുപത്രി ഉടമയുമടക്കം അഞ്ചുപേർ അറസ്റ്റിൽ. ആലുവ പൊലീസ് സ്റ്റേഷന് സമീപം പറമ്പിൽ വീട്ടിൽ ഫാ. നോബി പോൾ (41), അടിമാലി ഇരുമ്പുപാലത്ത് സ്വകാര്യ ആശുപത്രി നടത്തുന്ന ഇരുമ്പുപാലം കീപ്പുറത്ത് അഷ്റഫ് (42), കൊന്നത്തടി മങ്കുവ തെള്ളിത്തോട് ചേലമലയിൽ ബിജു കുര്യാക്കോസ് (44), തോപ്രാംകുടി മുളപ്പുറം വീട്ടിൽ ബിനു പോൾ (35), കൊന്നത്തടി കമ്പിളിക്കണ്ടം കോലാനിക്കൽ അരുൺ സോമൻ (34) എന്നിവരെയാണ് അടിമാലി സി.ഐ പി.കെ. സോമൻ, എസ്.ഐ സന്തോഷ് സജീവ് എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽ 119 പേരിൽനിന്ന് ഒന്നര കോടിയാണ് ഇവർ തട്ടിയത്. സംഘത്തിലുൾപ്പെട്ട മറ്റ് നാലുപേർക്കായി പൊലീസ് അന്വേഷണം ഉൗർജിതമാക്കി. കൂടുതൽ പരാതി ഇവർക്കെതിരെ ലഭിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. കാനഡ, മക്കാവു, ഓസ്േട്രലിയ, ക്യൂബ തുടങ്ങിയ രാഷ്ട്രങ്ങളിൽ ജോലിനൽകാമെന്ന് വിശ്വസിപ്പിച്ച് 50,000 മുതൽ ആറുലക്ഷം രൂപവരെയാണ് ഇവർ വാങ്ങിയത്. മണ്ണാർക്കാട് മണിയോടപ്പറമ്പിൽ ജിഷ്ണു വിജയൻ, അടിമാലി മച്ചിപ്ലാവ് കൂത്തമറ്റം ബേസിൽ, മച്ചിപ്ലാവ് ഒറവലക്കുടി എൻസ് എന്നിവരുടെ പരാതിയിലാണ് അറസ്റ്റ്. ജിഷ്ണുവിെൻറ നേതൃത്വത്തിൽ പാലക്കാട് ജില്ലയിലെ അഞ്ചുപേർ കാനഡയിൽ 60 ദിവസത്തെ ദുരിതജീവിതത്തിനുശേഷം കഴിഞ്ഞ ശനിയാഴ്ച തിരിച്ചെത്തിയതിെനത്തുടർന്നാണ് തട്ടിപ്പ് പുറത്തായത്. ഇവരെ കൂടാതെ മൂന്നുപേർ വിദേശത്ത് ദുരിതജീവിതം തുടരുന്നതായി ജിഷ്ണുവിെൻറ പരാതിയിലുണ്ട്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: അടിമാലി ലൈബ്രറി റോഡിൽ 2016 ജനുവരിയിൽ അക്സാൻ അലൈൻസ് എന്നപേരിൽ വിദേശേത്തക്ക് റിക്രൂട്ടിങ് നടത്തുന്ന സ്ഥാപനം തുടങ്ങി. ബംഗളൂരു ആസ്ഥാനമായ ബോണഫൈ ട്രസ്റ്റ് ഓഫ് ഇന്ത്യ എന്ന സ്ഥാപനത്തിെൻറ ശാഖ എന്ന നിലയിലാണ് തുടങ്ങിയത്. പിടിയിലായ ഫാ. നോബി പോളിനും അഷ്റഫിനുമായിരുന്നു ഓഫിസിെൻറ നിയന്ത്രണം. ബോണഫൈ ട്രസ്റ്റുമായി ബന്ധമുള്ളത് ഫാ. നോബി പോളിനാണ്. പാലക്കാട്, വയനാട്, കണ്ണൂർ, തൃശൂർ, കോട്ടയം, ഇടുക്കി ജില്ലകളിൽനിന്നുള്ളവരാണ് തട്ടിപ്പിനിരയായത്. കഞ്ഞിക്കുഴി, സുൽത്താൻബത്തേരി, ചാലക്കുടി സ്റ്റേഷനുകളിലും ഇവർക്കെതിരെ കേസുണ്ട്. മാധ്യമങ്ങളിൽ പരസ്യം നൽകി വൻകിട ഹോട്ടലുകളിൽ വെച്ച് ഇൻറർവ്യൂ നടത്തിയാണ് ഇരകളെ കണ്ടെത്തിയത്. ഫാ. നോബി പോളാണ് ഇൻറർവ്യൂ ചെയ്തിരുന്നത്. ജോലി നൽകുന്ന സ്ഥാപനത്തിെൻറ വിശദാംശങ്ങളും കൈമാറും. വിദേശത്തുള്ള ഇത്തരം സ്ഥാപനങ്ങളുടെ തൊഴിൽ പേജിൽ നിന്ന് ഡൗൺലോഡ് ചെയ്തെടുക്കുന്ന വേക്കൻസിയുടെ പകർപ്പാണ് നൽകുക. ഇതിൽ ഇൻറർനെറ്റ് വഴിയോ ഫോൺ വഴിയോ ബന്ധപ്പെട്ടാലും തൊഴിൽ വേക്കൻസിയെക്കുറിച്ച് മറുപടികിട്ടും. കഴിഞ്ഞദിവസം അടിമാലി പൊലീസ് ഇവരുടെ ഓഫിസ് റെയ്ഡ് ചെയ്തതോടെ സംഘം ഒളിവിൽ പോയി. തുടർന്നാണ് അറസ്റ്റ്. അറിയപ്പെടുന്ന ഒരു അഭിഭാഷകനാണ് ട്രസ്റ്റ് ചെയർമാനെന്നാണ് പ്രതികൾ പറയുന്നത്. അന്വേഷണത്തിൽ സീനിയർ സിവിൽ പൊലീസ് ഓഫിസർ രാജേഷ്, സിവിൽ പൊലീസ് ഓഫിസർമാരായ വിനേശൻ, ഷിജു, ഷാജഹാൻ, ദിലീപ്, വനിത സിവിൽ പൊലീസ് ഓഫിസർ സ്മിത എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.