കോഴിക്കോട്: ഭാര്യാമാതാവിനെ കുത്തിക്കൊന്ന കേസില്‍ യുവാവിന് ജീവപര്യന്തം തടവും 60,000 രൂപ പിഴയും. മണാശേരി പുനത്തില്‍ അജിത്കുമാറിനെയാണ് (31) മാറാട് കേസുകൾക്കായുള്ള പ്രത്യേക അഡീഷനല്‍ ജില്ല സെഷന്‍സ് ജഡ്ജി സി. സുരേഷ്കുമാര്‍ ശിക്ഷിച്ചത്. 2015 ആഗസ്റ്റ് ഒമ്പതിന് മുക്കം മണാശേരി ചോലക്കുന്നുമ്മലെ ഭാര്യയുടെ കുടുംബസ്വത്ത് സ്വന്തം പേരിലാക്കുന്നത് തടഞ്ഞതിനുള്ള വിരോധത്തില്‍ ഭാര്യാമാതാവ് സരസു(44)വിനെ കത്തികൊണ്ട് കുത്തിക്കൊല്ലുകയും ഭാര്യ അനീഷയെ തവയുപയോഗിച്ച് തലക്കടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തെന്നാണ് കേസ്. കൊലക്കുറ്റത്തിന് ജീവപര്യന്തം തടവും 50,000 രൂപ പിഴയും ഭാര്യയെ പരിക്കേല്‍പ്പിച്ചതിന് മൂന്നുമാസം തടവും 10,000 രൂപ പിഴയും വിധിച്ചിട്ടുണ്ടെങ്കിലും തടവ് ഒന്നിച്ച് അനുഭവിച്ചാല്‍ മതി. മുക്കം പൊലീസെടുത്ത കേസിൽ അന്നത്തെ സി.ഐ പ്രേംജിത്ത് കേസന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷനായി 18 സാക്ഷികളെ വിസ്തരിച്ച കേസിൽ 26 രേഖകളും ഒമ്പത് തൊണ്ടിമുതലും ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.