അറവുശാലമാലിന്യം പഞ്ചായത്ത് അംഗത്തിെൻറ വീടിനുമുന്നിൽ വിതറി

അറവുശാലമാലിന്യം പഞ്ചായത്ത് അംഗത്തിെൻറ വീടിനുമുന്നിൽ വിതറി കടുത്തുരുത്തി: അറവുശാലയിൽനിന്ന് ചാക്കിൽകെട്ടി കൊണ്ടുവന്ന മാലിന്യം പഞ്ചായത്ത് അംഗത്തിെൻറ വീടിനുമുന്നിൽ വിതറിയതായി പരാതി. കടുത്തുരുത്തി പഞ്ചായത്ത് 19-ാം വാർഡ് അംഗമായ മാന്നാർ മുക്കം പാട്ടത്തിൽ രത്നകുമാരിയുടെ വീടിനുമുന്നിലാണ് സാമൂഹികവിരുദ്ധർ മാലിന്യം വിതറിയത്. ഞായറാഴ്ച വൈകീട്ട് 9.30ന് മുക്കം കന്താരിക്കടവ് പാലത്തിന് സമീപം വാഹനത്തിലെത്തിയവർ അറവുശാലയിലെ മാലിന്യം വലിച്ചെറിഞ്ഞ വിവരം നാട്ടുകാർ പഞ്ചായത്ത് അംഗത്തെ അറിയിച്ചിരിന്നു. പിന്നീട് തിങ്കളാഴ്ച പുലർച്ച പഞ്ചായത്ത് അംഗത്തിെൻറ വീടിനുമുന്നിൽ മാലിന്യം വിതറിയതായി കാണുകയായിരുന്നു. ആരോഗ്യവകുപ്പ്്് അധികൃതരെത്തി നടപടി സ്വീകരിച്ചു. ചാക്കിൽ നിറച്ച് കൊണ്ടുവന്ന അറവുമാലിന്യം തള്ളിയവരെയും രാത്രി പഞ്ചായത്ത് അംഗത്തിെൻറ വീടിനുമുന്നിൽ വിതറിയ സാമൂഹികവിരുദ്ധരെയും ഉടൻ അറസ്റ്റ് ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.