ആളുമാറി ആക്രമണം; നാലുവർഷം അബോധാവസ്ഥയിൽ കിടന്ന യുവാവ് മരിച്ചു

തൊടുപുഴ: ആളുമാറി ആക്രമണത്തിൽ പരിക്കേറ്റ് നാലുവർഷം അബോധാവസ്ഥയിൽ കിടന്ന യുവാവ് മരണത്തിന് കീഴടങ്ങി. നെയ്യശേരി വള്ളിക്കാട്ടിൽ ജോയിയുടെ മകൻ ജോയ്സാണ് (31) മരിച്ചത്. 2013 ജൂൺ രണ്ടിനായിരുന്നു സംഭവം. കൂട്ടുകാരോടൊപ്പം രാത്രി വീടിന് സമീപമുള്ള പറമ്പിൽ ഇരിക്കുന്നതിനിെടയാണ് ആക്രമണം നടന്നത്. ഇവരോടൊപ്പമുള്ള ഒരാളെ അടിക്കാനെത്തിയ ആക്രമിസംഘം ഇരുട്ടിൽ ആളുമാറി ജോയ്‌സിെൻറ തലക്ക് അടിക്കുകയായിരുന്നുവെന്നാണ് സൂചന. വിവിധ ആശുപത്രികളിൽ ചികിത്സ തേടിയെങ്കിലും അബോധാവസ്ഥയിൽനിന്ന് മുക്തമായില്ല. ജോയ്‌സിനെ ആക്രമിച്ച കേസിലെ പ്രതികളെ പൊലീസ് പിടികൂടിയിരുന്നു. ഡ്രൈവറായി ജോലി നോക്കുന്നതിനിടെയായിരുന്നു സംഭവം. സംസ്കാരം നടത്തി. മാതാവ്: ഡോളി. സഹോദരി: ജോസ്മി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.