തോട്ടം ഏറ്റെടുക്കൽ: യൂനിയനുകൾ മുഖ്യമന്ത്രിക്ക് നിവേദനം നൽകി

വണ്ടിപ്പെരിയാർ: പീരുമേട്ടിൽ പോബ്സൺ ഗ്രൂപ്പിെൻറ കൈവശമിരിക്കുന്ന ഭൂമി ഏറ്റെടുത്ത നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്ത തൊഴിലാളി സംഘടന നേതാക്കൾ മുഖ്യമന്ത്രിക്ക് നിവേദനം നൽകി. ഭൂമി ഏറ്റെടുക്കുന്നത് തോട്ടം മേഖലയിൽ പുതിയ പ്രശ്നങ്ങൾക്കിടയാക്കുമെന്ന് ഇതിൽ ചൂണ്ടിക്കാട്ടുന്നു. വിഷയം വിശദമായി പരിശോധിച്ച് അനുഭാവപൂർവം നടപടിയെടുക്കാമെന്നും മന്ത്രിസഭ യോഗത്തിനിടെ മന്ത്രി എം.എം. മണി ഇക്കാര്യം സൂചിപ്പിച്ചതായും മുഖ്യമന്ത്രി അറിയിച്ചതായി നേതാക്കൾ പറഞ്ഞു. പ്രതിപക്ഷനേതാവിനും നിവേദനം നൽകി. പീരുമേട് തോട്ടം തൊഴിലാളി യൂനിയൻ-(സി.ഐ.ടി.യു), ഹൈറേഞ്ച് പ്ലാേൻറഷൻ എംപ്ലോയീസ് യൂനിയൻ, കേരള പ്ലാേൻറഷൻ വർക്കേഴ്സ് യൂനിയൻ-(ഐ.എൻ.ടി.യു.സി), ഹൈറേഞ്ച് എസ്‌റ്റേറ്റ് ലേബർ യൂനിയൻ(-എ.ഐ.ടി.യു.സി )എന്നീ സംഘടന ഭാരവാഹികളായ അഡ്വ. സിറിയക് തോമസ്, ആർ. തിലകൻ, ഷാജി പൈനാടത്ത്, പി.എസ്. രാജൻ, പി.ആർ. അയ്യപ്പൻ, എം. തങ്കദുരൈ, പി.കെ. രാജൻ, ആർ. വിനോദ് എന്നനിവരാണ് നിവേദകസംഘത്തിൽ ഉണ്ടായിരുന്നത്. ഇൗമാസം 31ന് സംയുക്ത ട്രേഡ് യൂനിയൻ നേതൃത്വത്തിൽ തോട്ടം തൊഴിലാളികൾ പൊതുപണിമുടക്കും വണ്ടിപ്പെരിയാറിൽ പ്രതിഷേധയോഗവും ചേരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.