ഗാന്ധിനഗർ: എറണാകുളം ജനറൽ ആശുപത്രിയിൽനിന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച ഇതര സംസ്ഥാനക്കാരനായ രോഗിയെ പ്രാഥമിക ചികിത്സക്കുശേഷം തിരികെകൊണ്ടുപോകാതെ മടങ്ങിയ ആംബുലൻസ് ഡ്രൈവറെ ആശുപത്രി അധികൃതരുടെ നിർദേശത്തെത്തുടർന്ന് പൊലീസ് പിടികൂടി. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് എത്തിച്ച രോഗിയെയാണ് ഗുരുതരമല്ലാത്തതിനാൽ തിരികെകൊണ്ടുപോകാൻ നിർദേശിച്ചത്. അനുസരിക്കാൻ കൂട്ടാക്കാതെ മടങ്ങിയതിനെത്തുടർന്നാണ് ഗാന്ധിനഗർ പൊലീസ് എറണാകുളം ജനറൽ ആശുപത്രി വക ആംബുലൻസും ഡ്രൈവെറയും കസ്റ്റഡിയിലെടുത്തത്. രാത്രി പതിനൊന്നോടെ മറ്റൊരു രോഗിയുമായി അത്യാഹിതവിഭാഗത്തിൽ ഇൗ ആംബുലൻസ് എത്തിയപ്പോഴായിരുന്നു പൊലീസ് കസ്റ്റഡിയിലെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.