ഗാന്ധിനഗര്‍: പ്രായപൂര്‍ത്തിയാകാത്ത കമിതാക്കളെ നാടുവിടാനും ഒളിവില്‍ താമസിപ്പിക്കാനും ഒത്താശചെയ്ത യുവദമ്പതികളില്‍ ഭര്‍ത്താവിനെ ഗാന്ധിനഗര്‍ പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തു. കൈപ്പുഴ സ്വദേശി വിഷ്ണുവിനെതിരെയാണ് (24) കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമത്തിന് പ്രേരണ നല്‍കുന്ന വകുപ്പ് ചുമത്തി കേസെടുത്തത്. ഏറ്റുമാനൂര്‍ കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. കുട്ടികളെ ലൈംഗികതക്ക് പ്രേരിപ്പിക്കുന്നതിനെതിരെ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത ആദ്യത്തെ കേസാണിതെന്ന് എസ്.ഐ എം.ജെ. അരുണ്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: പ്രതിയുടെ അയല്‍വാസിയായ 17കാരനും പ്ളസ് വണ്‍ വിദ്യാര്‍ഥിനിയായ 15 കാരിയും പ്രണയത്തിലായിരുന്നു. ഇതിന് പ്രതി ഒത്താശചെയ്തു കൊടുക്കുകയായിരുന്നു. പ്രതിയുടെ ബന്ധുക്കള്‍ രാജസ്താനില്‍ ഉണ്ടെന്നും അവിടെപോയി ഒളിച്ചുതാമസിക്കുന്നതിന് സൗകര്യം ചെയ്തുകൊടുക്കാമെന്നും കമിതാക്കള്‍ക്ക് പ്രതി വാഗ്ദാനം നല്‍കി. അവിടെ പോകുന്നതുവരെ എറണാകുളത്ത് ഫ്ളാറ്റില്‍ വാടകക്ക് താമസിക്കുന്നതിന് സൗകര്യം ചെയ്തുകൊടുക്കാമെന്ന ഉറപ്പില്‍ പെണ്‍കുട്ടിയുടെ സ്വര്‍ണമോതിരം, കമ്മല്‍ എന്നിവ വാങ്ങി പണയംവെച്ചു. തുടര്‍ന്ന് ഓട്ടോയില്‍ കമിതാക്കളും പ്രതിയും ഭാര്യയും കൂടി ഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തി. അവിടെനിന്ന് ട്രെയിന്‍മാര്‍ഗം എറണാകുളത്തത്തെി കുട്ടികള്‍ക്ക് ലോഡ്ജില്‍ മുറിയെടുത്തു കൊടുത്തശേഷം നാട്ടിലേക്കുമടങ്ങി. പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് ജനുവരി രണ്ടിന് രക്ഷിതാക്കള്‍ ഗാന്ധിനഗര്‍ പൊലീസില്‍ പരാതിനല്‍കി. അന്വേഷണത്തില്‍ പ്രതി പെണ്‍കുട്ടിയുമായി സംസാരിക്കുന്നത് കണ്ടതായി വിവരം ലഭിച്ചു. തുടര്‍ന്ന് പ്രതിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കമിതാക്കള്‍ എറണാകുളത്തുണ്ടെന്ന് മനസ്സിലായി. തുടര്‍ന്ന് പ്രതിയെ പിടികൂടി എറണാകുളത്തെ ലോഡ്ജിലത്തെിച്ച് കമിതാക്കളെ കണ്ടത്തെുകയായിരുന്നു. പെണ്‍കുട്ടിയെ രക്ഷിതാക്കള്‍ക്കൊപ്പം പറഞ്ഞുവിട്ടു. കോടതിയില്‍ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.