ചിറ്റാർ:- ആദിവാസി മേഖലയിലെ ക്ഷേമ പ്രവർത്തനത്തിനുവേണ്ടി പ്രവർത്തിക്കുന്ന എസ്.ടി പ്രമോട്ടർമാരുടെ ഓണറേറിയം വൈകുന്നു. ഇതുമൂലം പലരും ബുദ്ധിമുട്ടുന്നു. ജില്ലയിൽ എസ്.ടി പ്രമോട്ടർമാരായി 47 പേരാണ് വിവിധ ഉൗരുകളിൽ ജോലി ചെയ്യുന്നത്. എല്ലാ മാസവും പത്താം തീയതിക്കകം ഇവരുടെ അക്കൗണ്ടിൽ പണം എത്തുകയാണ്. എന്നാൽ, ഈ മാസം തീരാറായിട്ടും ഇവരുടെ ഓണറേറിയം എത്തിയില്ല. പ്രമോട്ടർമാരിൽ പലരും കൈയിൽനിന്ന് കാശു മുടക്കിയും കടം വാങ്ങിയുമാണ് ഊരുകളിൽ പോയി ക്ഷേമപ്രവർത്തനം നടത്തുന്നത്. വനത്തിനുള്ളിൽ കഴിയുന്ന ആദിവാസി ഊരുകളിൽ എത്തണമെങ്കിൽ കിലോമീറ്ററുകൾ സഞ്ചരിക്കണം. അവിടെ എത്തണമെങ്കിൽ ടാക്സി വിളിച്ചു വേണം പോകാൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.