മൂന്നാർ: കണ്ണൂരിൽ ഇ.കെ. നായനാർ സ്മാരകം നിർമിക്കുന്നതുമായി ബന്ധപ്പെട്ട പിരിവിന് ദേവികുളം ആർ.ഡി.ഒ ഓഫിസിലെത്തിയ സി.പി.എം പ്രവർത്തകരെ സബ് കലക്ടർ പുറത്താക്കി. സബ് കലക്ടർ പ്രേംകുമാറിെൻറ നിർദേശപ്രകാരം ഗൺമാൻ ആട്ടിപ്പുറത്താക്കിയെന്നാണ് പരാതി. വ്യാഴാഴ്ച ഉച്ചക്ക് പന്ത്രണ്ടോടെ സി.പി.എം ഇടുക്കി ജില്ല കമ്മിറ്റി അംഗം ആർ. ഈശ്വറിെൻറ നേതൃത്വത്തിലെത്തിയ സംഘത്തെയാണ് ഓഫിസിനുള്ളിൽ പണപ്പിരിവ് അനുവദിക്കില്ലെന്ന് അറിയിച്ച് ഗൺമാൻ ഇറക്കിവിട്ടത്. ഓഫിസ് സമയത്ത് പിരിവ് അനുവദിക്കേണ്ടെന്ന് സബ് കലക്ടർ നിലപാട് സ്വീകരിക്കുകയായിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് സി.പി.എം ദേവികുളം ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ ടൗണിൽ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.