ഈരാറ്റുപേട്ട: അരുവിത്തറ സെൻറ് ജോർജ് പള്ളിയില്‍ ആനയെ വൈഞ്ചരിച്ചെന്ന സോഷ്യൽ മീഡിയയിലെ പ്രചാരണം വിവാദമായി. പാപ്പാനൊപ്പം പള്ളിപ്പരിസരത്തെത്തിയ ആനയെ കുപ്പായമിട്ട വൈദികന്‍ വെള്ളം തളിക്കുന്ന ചിത്രങ്ങൾ സോഷ്യല്‍ മീഡിയയിലൂടെ പുറത്തായതോടെയാണ് സംഭവം വിവാദമായത്. സഭ ചട്ടങ്ങള്‍ക്കും വേദപുസ്തകത്തിനും വിരുദ്ധമായ സംഭവത്തിനെതിരെ വിവിധ ഭാഗങ്ങളില്‍നിന്ന് വിമര്‍ശനമുയരുന്നുണ്ട്. പുതുതായി ആനയെ വാങ്ങിയവര്‍ വെെഞ്ചരിക്കാന്‍ (പ്രാര്‍ഥിക്കാന്‍) കൊണ്ടുന്നപ്പോള്‍ വെള്ളം തളിക്കുക മാത്രമാണ് ചെയ്തതെന്നാണ് സഭ നേതൃത്വം നൽകുന്ന വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.