സുകന്യ വധം: തെളിവെടുപ്പ് തുടരുന്നു

തലയോലപ്പറമ്പ്: ഗര്‍ഭിണിയായ കാമുകിയെ കഴുത്തു ഞെരിച്ചുകൊന്ന് പാറമടയില്‍ തള്ളിയ കേസിലെ തെളിവെടുപ്പ് തുടരുന്നു. ചൊവ്വാഴ്ച നടന്ന തെളിവെടുപ്പില്‍ സുകന്യയെ മയക്കാന്‍ നല്‍കിയ ഗുളികയുടെ കവര്‍ നമ്പ്യാകുളം ജങ്ഷനു സമീപം റോഡരികിലെ കുറ്റിക്കാട്ടില്‍നിന്ന് കണ്ടെടുത്തു. സുകന്യയുടെ ചെരിപ്പും സെറ്റ്സാരിയും അടങ്ങിയ ബാഗ്, മാന്നാര്‍ ബൈബ്ള്‍ കോളജിനടുത്തുള്ള പറമ്പില്‍നിന്ന് പൊലീസ് ശേഖരിച്ചു. 13നാണ് പൊതി സൂര്യഭവനില്‍ സൂരജ് (27) കാമുകി വടയാര്‍ പട്ടുമ്മേല്‍ സുകന്യയെ (22) കഴുത്തുഞെരിച്ച് കൊലപ്പെടുത്തി പൊതിയിലെ പാറമടയില്‍ തള്ളിയത്. സൂരജിന്‍െറ ഭാര്യയുടെ കൂട്ടുകാരിയാണ് കൊല്ലപ്പെട്ട സുകന്യ. ഗര്‍ഭിണിയായ തന്നെ വിവാഹം കഴിക്കണമെന്ന് സുകന്യ സൂരജിനോട് ആവശ്യപ്പെട്ടതാണ് കൊലക്ക് കാരണം. പൊതി സ്വകാര്യ ആശുപത്രിയിലെ റിസപ്ഷനിസ്റ്റായിരുന്നു സുകന്യ. അവിടുത്തെ ആംബുലന്‍സ് ഡ്രൈവറായിരുന്നു സൂരജ്. തെളിവെടുപ്പ് ബുധനാഴ്ചയും തുടരുമെന്ന് അന്വേഷണ സംഘത്തലവന്മാരായ വൈക്കം സി.ഐ നവാസ്, തലയോലപ്പറമ്പ് എസ്.ഐ രാജന്‍ കുമാര്‍ എന്നിവര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.