ഏറ്റുമാനൂര്‍: പതിനാറുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന പരാതിയില്‍ അയല്‍വാസിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തെള്ളകം പഴയംപ്ളാത്ത് പടിഭാഗം കുരിശുങ്കല്‍ ഷാനു വര്‍ഗീസിനെയാണ് (26) തിങ്കളാഴ്ച ഏറ്റുമാനൂര്‍ പൊലീസ് പിടികൂടിയത്. ഷാനുവുമായി പ്രണയത്തിലായിരുന്ന പെണ്‍കുട്ടിയെ കാണാനില്ളെന്ന് പറഞ്ഞ് കഴിഞ്ഞ ഏപ്രില്‍ 28ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍, പിറ്റേന്ന് കൂട്ടുകാരിയുടെ വീട്ടില്‍നിന്ന് പെണ്‍കുട്ടിയെ കണ്ടത്തെി. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ വൈദ്യപരിശോധനയില്‍ ലൈംഗികബന്ധം നടന്നതായി തെളിഞ്ഞു. 28ന് വെളുപ്പിനെ വീട്ടില്‍നിന്ന് വിളിച്ചിറക്കിയ തന്നെ സമീപത്തുള്ള കൃഷിയിടത്തില്‍വെച്ച് ഷാനു പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. ഷാനു ഇതിനു മുമ്പും പല കേസുകളില്‍ പ്രതിയായിരുന്നു. കഴിഞ്ഞ വര്‍ഷം ഓണാഘോഷത്തോടനുബന്ധിച്ചുണ്ടായ സംഘര്‍ഷത്തിനിടെ പൊലീസുകാരനെ മര്‍ദിച്ച കേസില്‍ പ്രതിയാണ് ഷാനു. പീഡനക്കേസില്‍ ഒളിവിലായ ഷാനുവിനെ ഞായറാഴ്ച രാത്രി വീടിനടുത്തുനിന്ന് ഏറ്റുമാനൂര്‍ സി.ഐ ജയകുമാറിന്‍െറ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.