കൊല്ലം: റെയിൽവേ സ്റ്റേഷനു സമീപത്തെ അലക്കുകുഴി കോളനിയിലെ ആളൊഴിഞ്ഞ വീടുകൾ പൊള ിച്ചുതുടങ്ങി. ഒഴിയാത്ത മൂന്നു കുടുംബങ്ങളുടെ വാദം കലക്ടർ കേട്ടതിനുശേഷം പൊളിച്ചുമ ാറ്റും. ഒഴിഞ്ഞുപോകാത്ത വീട്ടുകാർ ഹൈകോടതിയുടെ സ്റ്റേ ഉത്തരവ് കാണിച്ചു. കോളനിയിൽ തുടരുന്ന കുടുംബങ്ങളിൽ ഒരാളെ മുണ്ടക്കലിലെ പുവർ ഹോമിലേക്ക് മാറ്റും.
മൾട്ടിലെവൽ കാർ പാർക്കിങ് സൗകര്യം ഒരുക്കുന്നതിെൻറ ഭാഗമായാണ് ഒഴിപ്പിക്കുന്നത്. ഒഴിയാൻ തയാറായവർക്ക് കാക്കത്തോപ്പിൽ വീടുകൾ നിർമിച്ച് കൈമാറിയിരുന്നു. പുനരധിവസിപ്പിക്കപ്പെട്ടവരിൽ പലരും കോളനിയിലെ വീടുകൾ പൊളിച്ചുമാറ്റിയിരുന്നു. മൾട്ടിലെവൽ കാർ പാർക്കിങ് സൗകര്യം ഒരുക്കാൻ 10 കോടി രൂപയാണ് ചെലവഴിക്കുക. സ്ഥലത്ത് മണ്ണ് പരിശോധന ഉടൻ തുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.