?????????????????? ??????????????? ????????????? ???????????????? ??????????? ????. ???????? ??????? ????????????????

കടൽക്ഷോഭം ശക്തം: ദുരിതംവിതച്ച് കാറ്റും മഴയും

കനത്ത മഴയിലും കാറ്റിലും വിവിധ പ്രദേശങ്ങളിൽ വൻ നാശനഷ്ടം. നിരവധി വീടുകൾ തകർന്നു. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. മരം വീണ് ലൈനുകൾ പൊട്ടി പലയിടത്തും വൈദ്യുതി തടസ്സം നേരിട്ടു.

മൺറോതുരുത്തിൽ വേലിയേറ്റം
കുണ്ടറ: മൺറോതുരുത്തിൽ പ്രളയസമാനമായ വേലിയേറ്റം. വ്യാഴാഴ്ച പുലർച്ചെ 1.30ഓടെ ആരംഭിച്ച വേലിയേറ്റം ശക്തമായി തുടർന്നു. ഉച്ചക്കുശേഷം അൽപം കുറഞ്ഞെങ്കിലും ആശങ്ക അകന്നിട്ടില്ല. ശക്തമായി പെയ്യുന്ന മഴ ജലാശയങ്ങളിലെ ജലനിരപ്പ് ഉയരുന്നതിനും കാരണമായി. നടപ്പാതകളും റോഡുകളും വെള്ളത്തിലായി. മിക്ക വീടുകളിലും വെള്ളംകയറി. പഞ്ചായത്തിെൻറ താഴ്ന്ന പ്രദേശങ്ങളായ കിടപ്രം വടക്ക്, കിടപ്രം തെക്ക്, പട്ടംതുരുത്ത് ഈസ്റ്റ്, പട്ടംതുരുത്ത് വെസ്റ്റ്, കൺട്രാംകാണി, പെരിങ്ങാലം വാർഡുകൾ വെള്ളത്തിലായി. മൺറോതുരുത്ത് എസ്. വളവിലും ജലനിരപ്പുയർന്നു.
പഞ്ചായത്തും വില്ലേജും അതീവ ജാഗ്രതയോടെ സഹചര്യം സജീവമായി വിലയിരുത്തുകയാണ്. വീണ്ടും വെള്ളം ഉയർന്നാൽ ദുരിതാശ്വാസ ക്യാമ്പ് തുറക്കേണ്ടി വരുമെന്ന് പ്രസിഡൻറ് ബിനു കരുണാകരൻ പറഞ്ഞു. പഞ്ചായത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺേട്രാൾ റൂം തുറന്നു.

ഇരവിപുരത്ത് കടൽകയറി റോഡ് തകർന്നു
ഇരവിപുരം: ഇരവിപുരം തീരപ്രദേശത്ത് കടൽകയറ്റം ശക്തമായി. കടൽകയറ്റത്തിൽപെട്ട് തീരദേശ റോഡ് കടലിലേക്ക് ഇടിഞ്ഞിറങ്ങി. കടലാക്രമണം തടയുന്നതിന് തീരദേശ റോഡരികിൽ ഇറക്കിയിട്ടിരുന്ന കൂറ്റൻ പാറകൾ കടലെടുത്തു. കാക്കത്തോപ്പ് ഭാഗത്താണ് റോഡ് കടലെടുത്തത്. കാക്കതോപ്പ് ഭാഗത്ത് തീരദേശ റോഡരികിലുള്ള ഏതാനും തെങ്ങുകൾ ഏതുനിമിഷവും കടപുഴകാവുന്ന നിലയിലാണ്.
അതേസമയം ശക്തമായ വേലിയേറ്റത്തിൽപെട്ട് കപ്പലിെൻറ ഒരു ഭാഗം കരക്കടിഞ്ഞു. മുണ്ടയ്ക്കൽ കളീക്കൽ കടപ്പുറത്താണ് പൊളിച്ചുകൊണ്ടിരിക്കുന്ന കപ്പലിെൻറ ഒരുഭാഗമാണ് കരയിലേക്ക് അടിച്ചുകയറിയത്.

കരുനാഗപ്പള്ളിയിൽ കനത്ത നാശം
കരുനാഗപ്പള്ളി: താലൂക്കിൽ നിരവധി വീടുകൾ തകർന്നു. ചെറിയഴീക്കലിൽ കടൽകയറ്റം മൂലം രണ്ട് വീടുകൾ ഭാഗികമായി തകർന്നു. ചെറിയഴീക്കൽ നെടുമ്പുറം രാമകൃഷ്ണൻ, മാക്കടത്ത് ശാന്ത എന്നിവരുടെ വീടാണ് കടൽക്ഷോഭം മൂലം തകർന്നത്.
ആലപ്പാട് തീരത്ത് കടൽകയറ്റവും ശക്തമാണ്. കല്ലേലിഭാഗം കാഞ്ഞിരത്ത് താഴെ പ്രസന്നെൻറ വീട് ഭാഗികമായി തകർന്നു. വടക്കുംതല പരിശ്ശേരിൽ വടക്കതിൽ ലീലമ്മയുടെ വീട് പൂർണമായി തകർന്നു.
കരുനാഗപ്പള്ളിയുടെ താഴ്ന്ന പ്രേദശങ്ങളിൽ വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. ഗ്രാമീണറോഡുകളും തകർന്നു. ശക്തമായ കാറ്റിൽ കഴിഞ്ഞ രാത്രിയിൽ പലയിടത്തും ഷെഡുകളുടെ തകര മേൽക്കൂരകൾ പറന്നുപോയി.
തൊടിയൂർ പഞ്ചായത്തിലെ വേങ്ങറ കണ്ണാണിക്കൽ കിഴക്കതിൽ ശോഭനയുടെ വീട്ടിൽ മരങ്ങൾ പതിച്ച് നാശനഷ്ടം നേരിട്ടു.
വീടിനകത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന ശോഭനയും ഭർത്താവും അത്ഭുതകരമായി രക്ഷപ്പെട്ടു. ഒരു തെങ്ങും പുളിമരവും രണ്ട് കവുങ്ങുകളുമാണ് മേൽകൂരയിലേക്ക് വീണത്. വില്ലേജ് ഓഫിസർ സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു.
മഴ ശക്തമായതോടെ കൃഷിക്കും നാശം സംഭവിച്ചിട്ടുണ്ട്. റവന്യൂ ഉദ്യോഗസ്ഥരും വീടുകൾ തകർന്ന സ്ഥലങ്ങൾ സന്ദർശിച്ചു.

കുറ്റിവട്ടത്ത് വീട് തകർന്നു
ചവറ: ശക്തമായ മഴയിൽ വീട് തകർന്നു. കുറ്റിവട്ടം വടക്കുംതല ഇമ്മാനുവൽ പീറ്ററിെൻറ വീടാണ് തകർന്നത്. വ്യാഴാഴ്ച പുലർച്ച മൂന്നോടെയായിരുന്നു സംഭവം. മകെൻറ കാലിൽ കെട്ടിട അവശിഷ്ടങ്ങൾ വീണതിനെ തുടർന്ന് ഉറക്കത്തിൽനിന്ന് എഴുന്നേറ്റ ഇമ്മാനുവൽ അടുത്ത മുറിയിൽ ഉറങ്ങുകയായിരുന്ന അമ്മെയയും സഹോദരിെയയും വിളിച്ചുണർത്തി അടുത്ത വീട്ടിൽ എത്തിക്കുകയായിരുന്നു. പന്മന ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്. ശാലിനി, വൈസ് പ്രസിഡൻറ് അനിൽ പുത്തേഴം, വില്ലേജ് അധികൃതർ എന്നിവർ സ്ഥലം സന്ദർശിച്ചു.

പരവൂരിൽ വ്യാപകനാശം
പരവൂർ: ശക്തമായ മഴയിലും കാറ്റിലും പരവൂരിെൻറ വിവിധ ഭാഗങ്ങളിൽ വ്യാപകനാശം. പല ഭാഗങ്ങളിലും കാർഷിക വിളകൾക്ക് നാശനഷ്ടമുണ്ടായി. കൂനയിൽ, ഒല്ലാൽ, കുറുമണ്ടൽ, പെരുമ്പുഴ, തെക്കുംഭാഗം, പൊഴിക്കര എന്നിവിടങ്ങളിലാണ് നാശനഷ്ടമുണ്ടായത്.
ലൈനുകൾക്ക് മീതെ മരങ്ങൾ വീണ് വൈദ്യുതിവിതരണത്തിൽ തടസ്സങ്ങൾ നേരിട്ടു. തെങ്ങുകൾ വീണും മരക്കൊമ്പുകൾ ഒടിഞ്ഞുമാണ് വൈദ്യുതിലൈനുകൾക്ക് തകരാറുണ്ടായത്. പ്രദേശത്ത് വ്യാപക കൃഷിനാശവുണ്ടായി.

Tags:    
News Summary - local news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.