അപകടപാതയായി കൊല്ലം–തേനി ദേശീയപാത

ശാസ്താംകോട്ട: കൊല്ലം-തേനി ദേശീയപാതയുടെ ചക്കുവള്ളിക്കും താമരക്കുളത്തിനും ഇടയിലു ള്ള ഭാഗത്ത് അപകടങ്ങളും അപകട മരണങ്ങളും പതിവായി.
ഈ പരമ്പരയിൽ ഒടുവിലത്തേതാണ് െബെക്കിെൻറ പിൻസീറ്റിൽ യാത്ര ചെയ്ത സ്കൂൾവിദ്യാർഥി ആനയടി പാലത്തിനു സമീപം ടിപ്പറിടിച്ച് മരിച്ചത്. ശൂരനാട് സ്വദേശിയായ വീട്ടമ്മ അരീക്കൽ കലുങ്കിന് സമീപം ജീപ്പിടിച്ച് മരിച്ചിരുന്നു. താമരക്കുളം സ്വദേശികളായ രണ്ട് പാചകത്തൊഴിലാളികൾ ആനയടി കോട്ടപ്പുറം കവലക്ക് സമീപം സ്വകാര്യ ബസിടിച്ച് മരിച്ചത് ഒരു വർഷം മുമ്പാണ്.

ആലപ്പുഴ ആദിക്കാട്ടുകുളങ്ങര പ്ലാവില തെക്കേതിൽ (വെച്ചുവാണിയം) വീട്ടിൽ അനീഷ്-സുനിത ദമ്പതികളുടെ മകൻ അൽത്താഫാണ്(16) ശനിയാഴ്ച ഉച്ചക്ക് അപകടത്തിൽ ദാരുണമായി മരിച്ചത്. ബന്ധുവായ നൗഷാദിനൊപ്പം ബൈക്കിെൻറ പിൻസീറ്റിലിരുന്ന് യാത്രചെയ്യവേ എതിർദിശയിൽ വന്ന ടിപ്പർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. റോഡിെൻറ ഈ ഭാഗത്ത് നിരന്തരം വാഹനാപകടങ്ങൾ ഉണ്ടാവുന്നുണ്ട്. ഇരുചക്രവാഹന യാത്രികരാണ് ഇതിെൻറ ഇരകൾ.
അപകടസൂചന നൽകുന്ന ബോർഡുകളോ മതിയായ ഡിവൈഡറുകളോ ഇവിടെ ഇല്ല. കൊളുത്തിെൻറ ആകൃതിയിലുള്ള ആനയടി പാലത്തിെൻറ ഭാഗത്ത് പോലും മതിയായ സുരക്ഷ മുന്നറിയിപ്പുകളില്ല.

Tags:    
News Summary - local news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.