കരുനാഗപ്പള്ളി: ഓൺലൈനിലൂടെ പ്രമുഖ കമ്പനികളുടെയും സ്ഥാപനങ്ങളുടെയും പേരിൽ ഓൺലൈ ൻ തട്ടിപ്പ് നടത്തിവന്ന മഹാരാഷ്ട്ര, പശ്ചിമബംഗാൾ സ്വദേശികളായ രണ്ടുപേരെ കരുനാഗ പ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര താനെ സ്വദേശി ഗുലാം അബ്ബാസ്(45), പശ്ചിമബംഗാ ൾ സ്വദേശി മസൂദ് കരിം മൊൻസൽ (28) എന്നിവരെയാണ് കരുനാഗപ്പള്ളി എ.സി.പി അരുൺരാജിെൻറ നേതൃത്വത്തിൽ പാലക്കാട്ടുനിന്ന് പിടികൂടിയത്.
കരുനാഗപ്പള്ളി ആസ്ഥാനമായ ട്രേഡിങ് കമ്പനിയുടെ വ്യാജരേഖകൾ ഉപയോഗിച്ച് ഓൺലൈൻ വഴി ഒാർഡറുകൾ എടുത്താണ് സംഘം ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിവന്നത്. ഓർഡർ കൊടുത്ത സാധനങ്ങൾ ലഭിക്കാത്തതിനെതുടർന്ന് ആളുകൾ അന്വേഷിച്ചപ്പോഴാണ് കബളിപ്പിക്കപ്പെട്ടത് അറിഞ്ഞത്. സായി ട്രേഡിങ് കമ്പനി നൽകിയ പരാതിയെതുടർന്നാണ് പൊലീസ് അന്വേഷണം നടത്തിയത്. കച്ചവടക്കാരാെണന്ന വ്യാജേന പരിചയപ്പെട്ടാണ് പ്രതികളെ പൊലീസ് വലയിലാക്കിയത്.
പ്രതികളുടെ പക്കൽനിന്ന് സായി ട്രേഡിങ് കമ്പനിയുടെ വ്യാജരേഖകൾ പിടിച്ചെടുത്തു. അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘത്തിലെ പ്രധാനികളെ പിടികൂടാനുണ്ട്. അവർക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.കരുനാഗപ്പള്ളി സി.ഐ പ്രദീപ്, എ.എസ്.ഐമാരായ ഷാഫി, നിക്സൻ, സിവിൽ പൊലീസ് ഓഫിസർമാരായ ശ്രീകുമാർ, രാജീവ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.