ശാസ്താംകോട്ട: മൈനാഗപ്പള്ളി വിേല്ലജ് ഓഫിസ് പ്രവർത്തിക്കുന്ന കെട്ടിടം നിലംപൊത്താറാ യ നിലയിൽ. ഉടൻ വാടകക്കെട്ടിടം കണ്ടെത്തി വില്ലജ് ഓഫിസ് മാറ്റിസ്ഥാപിക്കണമെന്ന ആവശ്യ ം ശക്തമാകുന്നു. കഴിഞ്ഞദിവസം ഓഫിസിൽ ഭൂനികുതി അടക്കാനെത്തിയ മൈനാഗപ്പള്ളി ഞാറക്കാട്ടിൽ ശോഭനകുമാരി എന്ന വീട്ടമ്മക്ക് കെട്ടിടത്തിെൻറ കോൺക്രീറ്റ് പാളി ഇളകിവീണ് പരിക്കേറ്റിരുന്നു. കോവൂർ കുഞ്ഞുമോൻ എം.എൽ.എയുടെ ജന്മനാട് ഉൾപ്പെടുന്ന വില്ലേജാണ് മൈനാഗപ്പള്ളി. മൈനാഗപ്പള്ളി കുന്നത്തൂർ താലൂക്കിലെ ഏറ്റവും വലിയ പഞ്ചായത്തുമാണ്.
മൈനാഗപ്പള്ളി വില്ലേജ് വിഭജിച്ച് രണ്ട് വില്ലേജ് ഓഫിസുകൾ സ്ഥാപിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. എം.എൽ.എ ഇതിനായി നിരവധി ഉദ്യമങ്ങൾ നടത്തിയെങ്കിലും ഒന്നും ഫലം കണ്ടില്ല. 40 വർഷം മുമ്പ് പൊതുമരാമത്ത് വകുപ്പ് നിർമിച്ച ഇടുങ്ങിയ കെട്ടിടത്തിലാണ് ഇപ്പോഴത്തെ ഓഫിസിെൻറ പ്രവർത്തനം. വിേല്ലജ് ഓഫിസർ അടക്കം ഏഴ് ജീവനക്കാരുള്ള ഓഫിസിൽ ആറ് പേർക്ക് ഇരിക്കാനുള്ള കസേരയും മേശയും ഇടാനേ സ്ഥലമുള്ളൂ. എല്ലാ ജീവനക്കാരും ഓഫിസിൽ വരുന്ന ദിവസം ആരെങ്കിലും ഒരാൾ മണിക്കൂർ കണക്കാക്കി ഊഴം െവച്ച് നിന്നാണ് ജോലി ചെയ്യുന്നത്. ദിവസം നൂറുകണക്കിന് പേരാണ് വിവിധ ആവശ്യങ്ങൾക്കായി ഇവിടെ വന്നുപോകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.