ശാസ്താംകോട്ട: മൈനാഗപ്പള്ളി വയലിക്കട ചെമ്പിനാൽ ഏലായിൽ നിലംനികത്തി കരഭൂമിയാക്കാ ൻ ഉടമകൾ നടത്തിയ ശ്രമം വില്ലേജ് ഓഫിസറുടെ നേതൃത്വത്തിൽ തടഞ്ഞു. നികത്താനായി ഇറക്കിയ ഒരുലോഡ് മണ്ണ് തിരികെ എടുപ്പിക്കുകയും മറ്റ് ലോഡുകൾ കൊണ്ടുവരുന്നത് തടയുകയും ചെയ്തു. മൂന്ന് പേർക്കെതിരെ കേസെടുത്തു. മൈനാഗപ്പള്ളി വില്ലേജ് ഓഫിസറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘമാണ് നടപടിയെടുത്തത്. നിലം നികത്തൽ ആരംഭിച്ചെന്നവിവരം നാട്ടുകാരാണ് ഓഫിസിൽ അറിയിച്ചത്. തടയാനെത്തിയ ഉദ്യോഗസ്ഥരെ ആദ്യം വീട്ടുകാർ ചെറുത്തെങ്കിലും ഉച്ചക്കുശേഷം വഴങ്ങി. തുടർന്ന് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽതന്നെ മുഴുവൻ മണ്ണും ഏലായിൽനിന്ന് നീക്കം ചെയ്തു. നെൽവയൽ നീർത്തട സംരക്ഷണനിയമം അനുസരിച്ച് ശ്രീകുമാരി, സനിൽകുമാർ, സുനിൽകുമാർ എന്നിവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി വില്ലജ് ഓഫിസർ ജെ. സലിം അറിയിച്ചു. ജീവനക്കാരായ ആർ. മധുസൂദനൻ പിള്ള, എം. ഷൗക്കത്ത്, ഷുക്കൂർ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.