കൊച്ചി: ഭരണഘടനയുടെ ആത്മാവിന് മുറിവേൽപ്പിക്കാൻ ശ്രമിക്കുന്നവർക്ക് മുന്നിൽ മതേതരത്വത്തിെൻറ പ്രതിരോധം തീർത്ത് ഗാന്ധി രക്തസാക്ഷിത്വ ദിനത്തിൽ യു.ഡി.എഫിെൻറ മനുഷ്യഭൂപടം. രാജ്യം മതത്തിെൻറ പേരിൽവെട്ടിമുറിക്കാനും ഭരണഘടനക്ക് ചരമക്കുറിപ്പെഴുതാനും ഗാന്ധിഘാതകരെ അനുവദിക്കില്ലെന്ന ഉറച്ച പ്രഖ്യാപനമായി പരിപാടി മാറി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ പ്രവർത്തകർ ത്രിവർണ തൊപ്പികളണിഞ്ഞ് ഇന്ത്യൻഭൂപടമായി അണിനിരന്നു. മഹാത്മാഗാന്ധിക്ക് വെടിയേറ്റ വൈകീട്ട് 5.17ന് ഭരണഘടന സംരക്ഷണ പ്രതിജ്ഞ ചൊല്ലി. സമ്മേളനം മുതിർന്ന കോൺഗ്രസ് നേതാവ് പി.പി. തങ്കച്ചൻ ഉദ്ഘാടനം ചെയ്തു. ജില്ല യു.ഡി.എഫ് ചെയർമാൻ എം.ഒ.ജോൺ അധ്യക്ഷത വഹിച്ചു. പൗരത്വ ഭേദഗതി നിയമത്തിെനതിരായ പ്രക്ഷോഭം ബി.ജെ.പി ഭരണത്തിൽനിന്ന് മോചിപ്പിക്കാനുള്ള രണ്ടാം സ്വാതന്ത്ര്യ സമരമായി വേണം കാണാനെന്ന് തങ്കച്ചൻ പറഞ്ഞു. ആർ.എസ്.എസിെൻറ തീരുമാനങ്ങൾ ഓരോന്നോരോന്നായി മോദി സർക്കാർ നടപ്പാക്കുകയാണ്. പൗരത്വ ഭേദഗതി നിയമം നടപ്പായാൽ ഭരണ ഘടനയുടെ അടിസ്ഥാന തത്ത്വമായ മതേതരത്വം ഇല്ലാതാകും. അത് രാജ്യത്തിെൻറ നിലനിൽപ്പിനെയും കെട്ടുറപ്പിനെയും പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ് കൺവീനർ ബെന്നി ബെഹനാൻ എം.പി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. യു.ഡി.എഫ് ഘടകകക്ഷി നേതാക്കളും എം.പിമാരും എം.എല്‍.എമാരും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. പ്രഫ.എം.ലീലാവതി, പ്രഫ.കെ.അരവിന്ദാക്ഷൻ, കെ.എൽ. മോഹനവർമ, അലിഗഡ് സർവകലാശാല മുൻ വി.സി ഡോ. അബ്ദുൽ അസീസ്, പ്രഫ.തോമസ് മാത്യു, ആർ.ഗോപാലകൃഷ്ണൻ, ആർ.എസ്.പി ദേശീയ സെക്രട്ടറി മനോജ് ഭട്ടാചാര്യ, ഹൈബി ഈഡൻ എം.പി, എം.എൽ.എമാരായ അൻവർ സാദത്ത്, എൽദോസ് കുന്നപ്പള്ളി, വി.കെ. ഇബ്രാഹിംകുഞ്ഞ്, ടി.ജെ. വിനോദ്, റോജി എം.ജോൺ എന്നിവർ സംസാരിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ മാത്യു കുഴൽനാടൻ, ബി.എ. അബ്ദുൽ മുത്തലിബ്, ജെയ്സൺ ജോസഫ്, ടി.എം. സക്കീർ ഹുസൈൻ, മുൻ കേന്ദ്രമന്ത്രി, പ്രഫ.കെ.വി.തോമസ്, മുൻ മന്ത്രിമാരായ ഡൊമിനിക് പ്രസേൻറഷൻ, കെ.ബാബു, മുൻ എം.പി. കെ.പി. ധനപാലൻ, ദീപ്തി മേരി വർഗീസ്, എം.എം.ഫ്രാൻസിസ്, വി.ഇ. അബ്ദുൽ ഗഫൂർ, ഷിബു തെക്കുംപുറം, വിൻസൻറ് ജേക്കബ്, ടി.ആർ. ദേവൻ, പി. രാജേഷ്, അജയ് തറയില്‍, മുഹമ്മദ് ഷിയാസ്, വേണുഗോപാൽ തുടങ്ങിയവർ നേതൃത്വം വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.