മൂവാറ്റുപുഴ: പൊതുസ്ഥലത്തിരുന്ന് മദ്യപിച്ചവരെ പിടികൂടാനെത്തിയ പൊലീസിനെതിരെ ആക്രമണം. ശനിയാഴ്ച രാത്രി 11ഓടെ 130 ജങ്ഷനിലാണ് സംഭവം. പൊതുസ്ഥലത്തിരുന്ന് മദ്യപിക്കുന്നതായ പരാതിയെത്തുടർന്ന് സ്ഥലത്തെത്തിയ മൂവാറ്റുപുഴ സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ പി.ഐ. ഇബ്രാഹിം, സിവിൽ പൊലീസ് ഓഫിസർ എം.എച്ച്. ഷഫീഖ് എന്നിവർക്കുനേരെയാണ് ആക്രമണമുണ്ടായത്. സംഭവമറിഞ്ഞെത്തിയ പ്രിൻസിപ്പൽ എസ്.ഐ ടി.എം. സൂഫിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മദ്യപസംഘത്തെ അറസ്റ്റ് ചെയ്തു.
മാറാടി നടുക്കുടിയിൽ അജിത് (23), ചെറുതോണി പുത്തൻപുരയ്ക്കൽ അഭിലാഷ് (36) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവത്തെതുടർന്ന് ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനക്കെത്തിച്ച പ്രതികളിൽ ഒരാൾ നെഞ്ചുവേദന അനുഭവപ്പെടുന്നുവെന്ന് പറഞ്ഞതോടെ ഇയാളെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റിയത് പൊലീസിന് വിനയായി. പൊലീസിെൻറ ചെലവിൽ സ്വകാര്യ ആംബുലൻസിൽ മെഡിക്കൽ കോളജിലെത്തിച്ച ഇയാളെ വിദഗ്ധപരിശോധനക്ക് വിധേയമാക്കിയപ്പോൾ കുഴപ്പമൊന്നുമിെല്ലന്ന് കണ്ടെത്തി. പിന്നീട് തിരിച്ചുകൊണ്ടുവന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.