കൂത്താട്ടുകുളം: ഇടയാറിലെ മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യയിൽ കശാപ്പിനെത്തിച്ച പോത്ത് ജീവനക്കാരെ വെട്ടിച്ച് വിരണ്ടോടി. വ്യാഴാഴ്ച ഉച്ചക്ക് 12.30നാണ് സംഭവം. കമ്പനിയുടെ യാർഡിൽ സ്ലോട്ടറിങ് യൂനിറ്റിെൻറ ഭാഗത്തുനിന്നാണ് പോത്ത് വിരണ്ടോടിയത്. പിന്നെ നാടുമുഴുവൻ പോത്തിെൻറ പിന്നാലെ ഓടുന്ന കാഴ്ചയാണുണ്ടായത്. പോത്ത് തൊട്ടടുത്തുള്ള മുത്തുപതിക്കൽ മലയിലേക്ക് കയറി റബർ തോട്ടത്തിൽ നിലയുറപ്പിച്ചു. തുടർന്ന് എം.പി.ഐയിലെ ജീവനക്കാരും ഡോക്ടർമാരും പോത്തിെൻറ പിന്നാലെയെത്തി.
കൂത്താട്ടുകുളത്തുനിന്ന് അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. ഇവർ പോത്തിനെ പിടിക്കാൻ ശ്രമം ആരംഭിച്ചതോടെ പോത്ത് മലയിൽനിന്നിറങ്ങി ഇടയാർ കവലയിലെത്തി. തുടർന്ന് ഇടയാർ ക്ലബിന് സമീപം ഗ്രൗണ്ടിൽ പ്രവേശിച്ചു. ഈ ഭാഗെത്ത അംഗൻവാടിയിൽ അപകടം ഉണ്ടാകാതിരിക്കാൻ കുട്ടികളെ ഉള്ളിലാക്കി വാതിലടച്ചു. അവിടെനിന്ന് പോത്ത് കമ്പനിയുടെ പിറകിലെ വഴിയിലൂടെ ഓടി. തുടർന്ന് നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.