മൂവാറ്റുപുഴ: നിർമാണത്തിലെ അപാകത മൂലം മൂവാറ്റുപുഴ - കൂത്താട്ടുകുളം എം.സി റോഡിൽ മാറാ ടിയിൽ റോഡ് ഇടിഞ്ഞു. മാസങ്ങൾക്ക് മുമ്പ് കെ.എസ്.ടി.പി നിർമാണം പൂർത്തിയാക്കി കൈമാറിയ റോഡാണിത്. ഇതോടെ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.ചൊവ്വാഴ്ച രാവിലെ ഒമ്പതു മണിയോടെയാണ് റോഡിെൻറ പാർശ്വ ഭിത്തി തകർന്നു വീണത്. ഇതോടൊപ്പം റോഡ് ഒരു ഭാഗവും നിലംപൊത്തി. കനത്ത മഴക്കിടെയാണ് സംസ്ഥാനപാത തകർന്നത്. നിർമാണത്തിലെ അപാകതയാണ് ഭിത്തി തകരാൻ കാരണമായത്. അപാകത ചൂണ്ടിക്കാട്ടി ഒട്ടനവധി സമരങ്ങൾ നടന്നിരുന്നുവെങ്കിലും ഇതൊന്നും ചെവിക്കൊള്ളാതെ നിർമാണം നടത്തുകയായിരുന്നു.
ചതുപ്പുനിലത്തുനിന്ന് കരിങ്കൽ സംരക്ഷണ ഭിത്തി കെട്ടുമ്പോൾ പാലിക്കണ്ട ഒരു കാര്യങ്ങളും പാലിച്ചില്ലെന്ന് നാട്ടുകാർ പറഞ്ഞു.ഒരു കമ്പി പോലും ഉപയോഗിക്കാതെ കോൺക്രിറ്റ് ചെയ്തതിന് മുകളിൽ ടൺ കണക്കിന് പാറക്കല്ലുകൾ കയറ്റിെവച്ചുള്ള നിർമാണത്തെ തുടർന്നാണ് കെട്ട് ഇടിഞ്ഞ് താഴ്ന്നത്. ഈ ഭാഗത്ത് ഏറ്റെടുത്ത ഭൂമി റോഡ് നിർമാണത്തിന് ഉപയോഗിക്കാതെ വന്നതിനെ തുടർന്ന് തഹസിൽദാരുടെ നേതൃത്വത്തിലുള്ള പ്രേത്യക സംഘം സ്ഥലം അളന്നു തിരിക്കാൻ എത്തിയെങ്കിലും ഒരടി സ്ഥലം പോലും അന്ന് ഏറ്റെടുക്കാൻ കഴിഞ്ഞില്ല. നിർമാണത്തിലെ അപാകതകൾ മൂലം ഏറ്റവും കൂടുതൽ അപകടങ്ങൾ നടക്കുന്നത് മൂവാറ്റുപുഴ നഗരത്തിലെ നൂറ്റിമുപ്പത് ജങ്ഷൻ മുതൽ ആറൂര്‍ വരെയുള്ള പ്രദേശങ്ങളിലാണ്. നിരവധി ആളുകളാണ് നിർമാണ അപാകതമൂലമുള്ള അപകടത്തിൽ മരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.