പെരുമ്പാവൂര്‍: കഴിഞ്ഞ വര്‍ഷത്തെ വെള്ളപ്പൊക്കത്തില്‍ എത്തിച്ചേര്‍ന്ന ആഫ്രിക്കന്‍ ഒച് ചുകള് ജനങ്ങളെ ദുരിതത്തിലാക്കുന്നു. മൂന്ന് വര്‍ഷം മുമ്പ് ഇരിങ്ങോള്‍ പ്രദേശത്ത് ഇവയെ കണ്ടെത്തിയിരുന്നു. രായമംഗലം പഞ്ചായത്തിെൻറ നേതൃത്വത്തില്‍ പ്രദേശവാസികള്‍ സംഘടി ച്ച് ഉപ്പും പ്രതിരോധ ലായനികളും ഉപയോഗിച്ച് ഇവയെ പ്രതിരോധിച്ചു. പ്രളയത്തില്‍ വെള്ളം കയറിയ തോടരികിെൻറ ഭാഗങ്ങളിലാണ് ഇപ്പോള്‍ ശല്യം രൂക്ഷമായിരിക്കുന്നത്. മുടക്കുഴ പഞ്ചായത്തില്‍ ശല്യം രൂക്ഷമായതിനെ തുടര്‍ന്ന് പീച്ചി വനഗവേഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥരെത്തി കഴിഞ്ഞ ദിവസം ബോധവത്കരണം നടത്തി.
നഗരസഭയിലെ പാറപ്പുറത്ത് ആയുര്‍വേദ ആശുപത്രിക്ക് തെക്കുവശമുള്ള കാടുപിടിച്ചുകിടക്കുന്ന പറമ്പ് ഇവയുടെ താവളമായിരിക്കുകയാണ്. ഇവിടത്തെ മെക്ക സ്കൂള്‍ വരെ കഴിഞ്ഞ വര്‍ഷത്തെ വെള്ളപ്പൊക്കമെത്തി. വല്ലത്ത് എം.സി. റോഡിലുള്ള പുതിയപാലം മുതല്‍ പഴയ പാലം വരെയുള്ള പുഴയുടെ കരകളിലുള്ള വീടുകളില്‍ ഒച്ചിെൻറ ശല്യം രൂക്ഷമായതിനെ തുടര്‍ന്ന് നഗരസഭയുടെ നേതൃത്വത്തില്‍ ഉപ്പ് വിതറി. മഴക്കാലത്ത് മതിലുകളിലെയും മരങ്ങളിലെയും അഴുകിയ വസ്തുക്കളും പൂപ്പലുകളും തിന്നു വിശപ്പടക്കുന്ന ഇവ വേനലില്‍ ഇലകള്‍ നശിപ്പിക്കുന്നു. മുഴുസമയവും ആഹാരം തേടി സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഇവയുടെ വിസര്‍ജ്യവസ്തുക്കള്‍ പരിസരമലിനീകരണത്തിന് കാരണമാവുന്നുണ്ട്.
ശംഖിെൻറ പുറംതോട് പോലെയുള്ള ആവരണമുള്ള ഇവ പ്രതികൂല കാലാവസ്ഥകളില്‍ പോലും മൂന്ന് വര്‍ഷത്തോളം മണ്ണിനടിയില്‍ കഴിയാനാകും.‘അക്കാറ്റിന ഫൂലിക്ക’ എന്ന ശാസ്ത്രനാമത്തിലാണ് ഇവ അറിയപ്പെടുന്നത്. ഡിസ്കവറി ഓഫ് ലോക്കല്‍ ഹിസ്റ്ററി പദ്ധതിയുടെ ഭാഗമായി ഓര്‍ഗനൈസര്‍ ഇസ്മായില്‍ പള്ളിപ്രത്തിെൻറ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ ആഫ്രിക്കന്‍ ഒച്ചുകളെ കണ്ടെത്തിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള ആലോചനയോഗം ശനിയാഴ്ച വൈകീട്ട് നാലിന് പാറപ്പുറം റോഡിലെ കുഴിപ്പിള്ളി കാവിന് സമീപമുള്ള ലോക്കല്‍ ഹിസ്റ്ററി റിസര്‍ച് സെൻററില്‍ നടക്കുമെന്ന് പദ്ധതി കോഓഡിനേറ്റര്‍ ഷിബി ജോസഫ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.