ചെങ്ങമനാട്: അത്താണിയിൽ വനിത ഡോക്ടറുടെ വീട്ടിൽ കവര്‍ച്ച നടത്തിയ പ്രതികളെക്കുറ ിച്ച് പൊലീസിന് സൂചന ലഭിച്ചു. വീടിെൻറ അടുക്കളവശത്തുനിന്ന് കണ്ടെടുത്ത ഒഴിഞ്ഞ മദ്യക്കുപ്പി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതികളെ കുറിച്ച് സൂചന ലഭിച്ചത്. പ്രതികളെ സംബന്ധിച്ച് കൂടുതല്‍ വിവരം ലഭിക്കുന്നതിന് സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് പുറത്ത് വിട്ടു. കഴിഞ്ഞ ഫെബ്രുവരി 16ന് പുലര്‍ച്ച അത്താണി കെ.എസ്.ഇ.ബിക്ക് സമീപം താമസിക്കുന്ന ചെങ്ങമനാട് സാമൂഹികാരോഗ്യകേന്ദ്രത്തിലെ എന്‍.ആര്.എച്ച്.എം മെഡിക്കല്‍ ഓഫിസര്‍ ഡോ.ഗ്രേസ് മാത്യൂസിെൻറ വീട്ടിലാണ് കവര്‍ച്ച നടന്നത്. 80 പവനോളം ആഭരണങ്ങളും, 70000 രൂപയുമാണ് നഷ്ടമായത്.
വീട്ടില്‍ മറ്റാരുമില്ലാത്ത സമയത്ത് പിന്‍വാതില്‍ തകര്‍ത്ത് അടിവസ്ത്രം മാത്രം ധരിച്ച് അകത്ത് കയറിയ മുഖംമൂടിധാരികളായ രണ്ടുപേരാണ് കിടപ്പ് മുറിയിലെത്തി കവര്‍ച്ച നടത്തിയത്. എതിര്‍ത്താല്‍ കൊല്ലുമെന്ന് ഭീഷണിമുഴക്കി ധരിച്ചിരുന്നതും അലമാരയില്‍ സൂക്ഷിച്ചതുമായ ആഭരണങ്ങളാണ് കവര്‍ച്ച ചെയ്തത്. സംഭവ ശേഷം ജില്ല റൂറല്‍ എസ്.പി രാഹുല്‍.ആര്.നായരുടെയും, ഡി.വൈ.എസ്.പി എന്‍.ആര്. ജയരാജേൻറയും നേതൃത്വത്തില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് വീടിെൻറ പിറകുവശത്തെ അലക്ക് കല്ലിന് സമീപം ഉപേക്ഷിച്ച നിലയില്‍ ഒഴിഞ്ഞ മദ്യക്കുപ്പി കണ്ടെത്തിയത്. മദ്യക്കുപ്പിയില്‍ വിരലടയാളം വ്യക്തമായി തെളിഞ്ഞിരുന്നു. വീട്ടുജോലിക്കാരെയും, സംശയമുള്ളവരെയടക്കം നിരവധി പേരെ പൊലീസ് ചോദ്യം ചെയ്തെങ്കിലും കേസിന് തുമ്പുണ്ടാക്കാനായില്ല.
ഇതോടെയാണ് മദ്യക്കുപ്പി കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചത്. മദ്യക്കുപ്പിയിലെ ബ്രാന്‍ഡ് സീല്‍ നോക്കി മദ്യം വിതരണം ചെയ്ത തൃശൂര്‍ വെയര്‍ഹൗസിലെത്തി അന്വേഷിച്ചപ്പോള്‍ അത്താണിയിലെ ബാറില്‍ വിതരണം ചെയ്ത മദ്യമാണെന്ന് വ്യക്തമായി. തുടര്‍ന്ന് അത്താണി ബാറിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് രാത്രിയില്‍ മദ്യം വാങ്ങി മടങ്ങിയവരുടെ കൈവശമുണ്ടായിരുന്ന കുപ്പിയാണ് ഇതെന്ന് വ്യക്തമായത്. തുടർന്ന് പൊലീസ് സംസ്ഥാനത്തിെൻറ പല ഭാഗങ്ങളിലും പ്രതികള്‍ക്കായി അതീവ രഹസ്യമായി തിരച്ചില്‍ നടത്തിയെങ്കിലും കെണ്ടത്താനായില്ല. ഇതോടെയാണ് കഴിഞ്ഞ ദിവസം ബാറില്‍നിന്ന് മദ്യം വാങ്ങി മടങ്ങുന്ന പ്രതികളുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് പുറത്ത് വിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.