കൊച്ചി: മൂന്നുലക്ഷം രൂപയുടെ ക്രെഡിറ്റ് കാർഡ് തട്ടിപ്പുകേസിൽ ആലപ്പുഴ സ്വദേശി ചിരാ ഗിനെ പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ മുമ്പ് എസ്.ബി.െഎയുടെ ക്രെഡിറ്റ് കാർഡ് വിഭാഗത്തിൽ കരാർ അടിസ്ഥാനത്തിൽ േജാലി ചെയ്തിരുന്നു. ഇൗ സമയം ലഭിച്ച സാേങ്കതിക പരിജ്ഞാനം ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്. എസ്.ബി.െഎ മാർക്കറ്റിങ് മാനേജർ ആണെന്ന വ്യാജേന ക്രെഡിറ്റ് കാർഡ് ഇഷ്യു ചെയ്തശേഷം വാർഷികഫീസ് കൂടുതലാണെന്ന് വിശ്വസിപ്പിച്ച് കാർഡ് കാൻസൽ ചെയ്യാനെന്ന് പറഞ്ഞ് രഹസ്യനമ്പർ കൈവശപ്പെടുത്തുകയായിരുന്നു.
തുടർന്ന് കാർഡ് നശിപ്പിക്കുകയും ഉടമസ്ഥൻ അറിയാതെ പണം രഹസ്യനമ്പർ ഉപയോഗിച്ച് മൊബൈൽ ആപ്പിലൂടെ അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു. സമാനരീതിയിൽ തട്ടിപ്പ് നടത്തിയതിന് തൃശൂർ ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുണ്ട്്. കേസിൽ ജാമ്യത്തിൽ കഴിയുന്ന സമയത്താണ് വീണ്ടും തട്ടിപ്പ് നടത്തി പൊലീസിെൻറ പിടിയിലായത്. കൂടുതൽ പേർ ഇയാളുടെ തട്ടിപ്പിന് ഇരയായതായി സംശയിക്കുന്നുണ്ട്. വിശദ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. അസി. പൊലീസ് കമീഷണർ സുരേഷ് കുമാറിന് ലഭിച്ച വിവരത്തിെൻറ അടിസ്ഥാനത്തിൽ പാലാരിവട്ടം എസ്.െഎ ശ്രീജേഷ്, എസ്.െഎ അജയ് മോഹൻ എന്നിവരുടെ നേതൃത്വത്തിെല സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.