കലക്ടറേറ്റിന് മുന്നിൽ കോൺഗ്രസ് പ്രതിഷേധം

ആലപ്പുഴ: ആലപ്പുഴയിൽനിന്ന് ബിഹാറിലേക്ക് അന്തർ സംസ്ഥാന തൊഴിലാളികൾക്ക് പോകാൻ ഒരാളിൽനിന്ന് 930 രൂപ എന്ന നിലയിൽ 1140 തൊഴിലാളികളിൽനിന്ന് 10,60,200 രൂപ സർക്കാർ ഈടാക്കിയത് ഒന്നര മാസമായി ജോലിയില്ലാത്ത ഇവരോടുള്ള ക്രൂര നടപടിയാണെന്ന് ഡി.സി.സി പ്രസിഡൻറ് എം. ലിജു. കോൺഗ്രസ് പ്രസിഡൻറ് സോണിയ ഗാന്ധിയുടെ പ്രഖ്യാപനത്തിൻെറ അടിസ്ഥാനത്തിൽ അന്തർ സംസ്ഥാന തൊഴിലാളികൾക്ക് നാട്ടിലേക്ക് പോകാൻ യാത്രക്കൂലി നൽകാൻ ലിജു 10,60,200 രൂപയുടെ ചെക്കുമായി സമീപിച്ചപ്പോൾ വാങ്ങാൻ കലക്ടർ തയാറായില്ല. ഇേതതുടർന്ന് ഡി.സി.സി പ്രസിഡൻറ് എം. ലിജു, ഷാനിമോൾ ഉസ്മാൻ എം.എൽ.എ, എ.എ. ഷുക്കൂർ എന്നിവർ കലക്ടറേറ്റിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. സോണിയ ഗാന്ധിയുടെ നിർദേശ പ്രകാരമാണ് ഇവർക്ക് ട്രെയിൻ ടിക്കറ്റ് തുക നൽകാൻ കോൺഗ്രസ്‌ സന്നദ്ധമായത്. ആലപ്പുഴയിൽനിന്ന് യാത്രയാകുന്നവരുടെ തുക എത്രയാണെങ്കിലും നൽകാൻ ഡി. സി. സി തയാറാണെന്നും ലിജു വ്യക്തമാക്കി. കലക്ടർ തുക സ്വീകരിച്ചില്ലെങ്കിൽ അന്തർ സംസ്ഥാന തൊഴിലാളികളുടെ അക്കൗണ്ടുകളിൽ നിക്ഷേപിക്കാനാണ് നീക്കം. സ്പോൺസർമാരെ കണ്ടെത്തി ഭക്ഷണവും മറ്റും നൽകുന്ന സർക്കാർ കോൺഗ്രസ്‌ നൽകുന്ന പണം സ്വീകരിക്കില്ലെന്ന് പറയുന്നത് ശരിയല്ലെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ. ഷുക്കൂറും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.