എരുമേലി: ബൈക്കിന് സൈഡ് കൊടുത്തിെല്ലന്ന് ആരോപിച്ച് തീർഥാടക വാഹനത്തിനുനേരെ കല്ലെറിയുകയും അയ്യപ്പഭക്തരെ മർദിക്കുകയും ചെയ്ത സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. എരുമേലി താന്നിക്കൽ വീട്ടിൽ ആദിൽ (22), സുഹൃത്ത് മുക്കൂട്ടുതറ ചെങ്കോരത്ത് ലിബിൻ ജോർജ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച വൈകീട്ട് പ്രപ്പോസിന് സമീപത്തായിരുന്നു സംഭവം. ദർശനം കഴിഞ്ഞ് മടങ്ങിവരുകയായിരുന്ന കണ്ണൂർ സ്വദേശികളായ അയ്യപ്പഭക്തർ സഞ്ചരിച്ച വാഹനത്തിന് ഏതിർദിശയിൽ ബൈക്കിൽ വരുകയായിരുന്നു ആദിൽ. ഇതിനിടെ സൈഡ് കൊടുത്തിെല്ലന്ന് ആരോപിച്ച് തീർഥാടക വാഹനം ഇയാൾ തടഞ്ഞുനിർത്തി അയ്യപ്പഭക്തരെ അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനുശേഷം പിന്തുടർന്ന് എത്തി ഇയാൾ വാഹനത്തിനുനേരെ കല്ലെറിയുകയും ചെയ്തു. അയ്യപ്പഭക്തരുടെ പരാതിയെ തുടർന്ന് കസ്റ്റഡിയിലെടുത്ത് ആദിലിനെ സ്റ്റേഷനിൽ എത്തിച്ചു. സംഭവമറിഞ്ഞ് ആദിലിൻെറ സുഹൃത്ത് ലിബിൻ ജോർജ് സ്റ്റേഷന് മുന്നിലെത്തി. അവിടെ അയ്യപ്പഭക്തരെ കണ്ടതോടെ സ്റ്റേഷന് മുന്നിൽെവച്ച് ലിബിൻ ഇവരെ മർദിക്കുകയായിരുന്നു. ഇവർക്കെതിരെ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തതായി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.