കടുങ്ങല്ലൂര്‍: പൊതുകാനകള്‍ മൂടിയതും തോടുകളും കുളങ്ങളും കൈയേറിയതും കിഴേക്ക കടുങ്ങല്ലൂരിനെ വെള്ളെക്കട്ടിലാക്കി. പ്രദേശത്തെ കാനകളിലെ മഴക്കാല പൂർവശുചീകരണം കൃത്യമായി നടന്നിട്ടില്ല. ആലുവ-കടുങ്ങല്ലൂര്‍ റോഡിന് ഇരുവശവുമുള്ള കാനകളില്‍ കഴിഞ്ഞ വര്‍ഷത്തെ പ്രളയമാലിന്യം കിടക്കുകയാണ്. കച്ചവടക്കാര്‍ വാഹനം കയറ്റുന്നതിന് കാനകള്‍ നികത്തി സ്ലാബ് ഇട്ടു. തുടര്‍ച്ചയായി മഴ പെയ്താല്‍ അമ്പലം കവല ഉള്‍പ്പെടെ റോഡിന് ഇരുവ ശവും വീടുകളില്‍ വെള്ളം കയറുന്നത് പതിവാണ്. വെള്ളക്കെട്ടിനെത്തുടര്‍ന്ന്‍ പ്രദേശത്തെ ഭൂരിപക്ഷം വീട്ടുകാരും ബന്ധുവീടുകളിലേക്ക് മാറി. ഒരേക്കറിലധികം ഉണ്ടായിരുന്ന പെരുമിറ്റത്ത് കുളം കൈേയറ്റംമൂലം കിണര്‍ രൂപത്തിലായി. ഇതിനെതിരെ റവന്യൂ വകുപ്പ് പലതവണ നടപടി തുടങ്ങിയെങ്കിലും പാതിവഴിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.