ടൈംടേബിള്‍ തിരുവനന്തപുരം: ജനുവരി എട്ട് മുതല്‍ ആരംഭിക്കുന്ന രണ്ട്, നാല്, ആറ് സെമസ്റ്റര്‍ പഞ്ചവത്സര എം.ബി.എ (ഇൻറഗ ്രേറ്റഡ്) പരീക്ഷകളുടെ ടൈംടേബിള്‍ വെബ്‌സൈറ്റില്‍. കോളജ് മാറ്റത്തിന് അപേക്ഷിക്കാം ബിരുദാനന്തരബിരുദ കോഴ്‌സുകളില്‍ നിലവില്‍ ഒന്നാം സെമസ്റ്റര്‍ റെഗുലര്‍ പഠിക്കുന്ന വിദ്യാർഥികള്‍ക്ക് രണ്ടാം സെമസ്റ്ററില്‍ കോളജ് മാറ്റത്തിന് ജനുവരി 31വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. പിഎച്ച്.ഡി നല്‍കി സി. സബിത (ഫിസിക്‌സ്), എ.എസ്. സുമന്ദു, ഡിൻറാ ഡാനിയല്‍, ദേവി രമേശ് ചന്ദ്ര ഭാനു, ജി.എസ്. നിഖില (ബോട്ടണി), ടി. അമ്പിളി, എല്‍.എസ്. ബിസ്മി, മായ ജി. പിള്ള (സുവോളജി), എസ്. സുരേഷ് (ജ്യോഗ്രഫി), ബി. അനീഷ്, ജെ.കെ. അര്‍ജുന്‍, റുബീന ബഷീര്‍ (ബയോടെക്‌നോളജി), കെ. രാജലക്ഷ്മി (നഴ്‌സിങ്), വി. രമ്യ(സൈക്കോളജി), വി.എസ്. സുനിത ബാബു, ഡി.ആര്‍. വിദ്യ, വി.എം. കാരുണ്യ (മലയാളം), എം.വി. സജീവ്, കെ. അരുണ ആനന്ദ്, കാചാ അസ്സൈഫ ബുണ്ടി (ഇക്കണോമിക്‌സ്), സി. ആരതി, എസ്. സിനി രാജ് (കോമേഴ്‌സ്), എ. വിജയശ്രീ (സംസ്‌കൃതം), കെ. ഉഷാ റാണി, എസ്. മുംതാസ് (എജുക്കേഷന്‍), ടി.എസ്. ശ്രീജ, സജ്‌ന സനല്‍, ടി.കെ. രാജേന്ദ്രന്‍, എന്‍. നിഷ (ഇംഗ്ലീഷ്), ആശ ജീവന്‍ സത്യന്‍ (മ്യൂസിക്), കെ.ടി. ജയലത(ലൈബ്രറി ആൻഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്), എല്‍.ആര്‍. സൗമ്യ(ഹിസ്റ്ററി), സ്മിത വി. ഷേണായ് (മാനേജ്മെൻറ് സ്റ്റഡീസ്), സി.എസ്. അമ്പിളി (ആര്‍ക്കിയോളജി), ജീന മരിയ ജോസ് (ബയോകെമിസ്ട്രി) എന്നിവര്‍ക്ക് പിഎച്ച്.ഡി നല്‍കി. പരീക്ഷ ഫീസ് ബാചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്മെൻറ് ആൻഡ് കാറ്ററിങ് ടെക്‌നോളജി (ബി.എച്ച്.എം) കോഴ്സിെൻറ ഏഴാം സെമസ്റ്റര്‍ (2014 സ്‌കീം- െറഗുലര്‍, ഇംപ്രൂവ്മെൻറ് / സപ്ലിമെൻററി ആൻഡ് 2011 സ്‌കീം-സപ്ലിമെൻററി) പരീക്ഷകളുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ജനുവരി മൂന്നിന് ആരംഭിക്കും. പിഴ കൂടാതെ ജനുവരി 10 വരെയും 50 രൂപ പിഴയോടെ 14 വരെയും 125 രൂപ പിഴയോടെ 16 വരെയും അപേക്ഷിക്കാം. 2011 സ്‌കീമിലുള്ള വിദ്യാർഥികള്‍ അപേക്ഷകള്‍ സര്‍വകലാശാലയില്‍ നേരിട്ട് സമര്‍പ്പിക്കണം. പരീക്ഷഫലം 2018 ഒക്‌ടോബറില്‍ നടത്തിയ എം.ഫില്‍ ഇക്കണോമിക്‌സ് 2017-2018 ബാച്ച് (സി.എസ്.എസ്) പരീക്ഷഫലം പ്രസിദ്ധീകരിച്ചു. 2018 ജൂലൈയില്‍ നടത്തിയ നാലാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്.എസ് ബി.സി.എ ഡിഗ്രി കോഴ്സിെൻറ (2016 അഡ്മിഷന്‍ - റെഗുലര്‍, 2015 അഡ്മിഷന്‍ - ഇംപ്രൂവ്മെൻറ് / സപ്ലിമെൻററി ആൻഡ് 2014, 2013 അഡ്മിഷന്‍സ് - സപ്ലിമെൻററി) പരീക്ഷഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനക്കും ജനുവരി 10 വരെ അപേക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.