പ്രളയം: മന്ത്രിമാർക്ക് നോട്ടീസ് അയക്കാൻ കാരണമില്ലെന്ന് കോടതി

കൊച്ചി: പ്രളയദുരന്തവുമായി ബന്ധപ്പെട്ട് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നതടക്കം ആവശ്യപ്പെടുന്ന ഹരജിയിൽ മന്ത്രിമാർക്ക് ഹൈകോടതിയുടെ നോട്ടീസില്ല. ദുരന്തമുണ്ടായ പശ്ചാത്തലത്തിൽ വിവിധ നടപടികൾ ആവശ്യപ്പെട്ട് മുന്‍ അഡീഷനല്‍ ചീഫ് സെക്രട്ടറിയും ഐക്യരാഷ്ട്ര സഭ മുന്‍ പ്രതിനിധിയുമായ തൃപ്പൂണിത്തുറ സ്വദേശി എം.പി. ജോസഫ് സമര്‍പ്പിച്ച ഹരജിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻബെഞ്ച് പരിഗണിച്ചത്. പ്രളയ ദുരന്തവുമായി ബന്ധപ്പെട്ട് വൈദ്യുതിമന്ത്രി എം.എം. മണി, ജലവിഭവ മന്ത്രി മാത്യു ടി. തോമസ് എന്നിവരോട് വിശദീകരണം തേടണമെന്ന ഹരജിക്കാരെൻറ ആവശ്യം നിരസിച്ച േകാടതി, ഇവര്‍ക്ക് നോട്ടീസ് അയക്കാന്‍ മതിയായ കാരണങ്ങളില്ലെന്ന് വ്യക്തമാക്കുകയായിരുന്നു. പ്രളയത്തെ കൈകാര്യം ചെയ്ത കേരള ജനതയുടെ പ്രവർത്തനങ്ങൾ ലോകത്തിന് മാതൃകയാെണന്നും കോടതി നിരീക്ഷിച്ചു. പ്രളയദുരന്തത്തിെൻറ കാരണമറിയാൻ ജുഡീഷ്യല്‍ അന്വേഷണം അനിവാര്യമാണെന്നാണ് ഹരജിയിൽ പറഞ്ഞിട്ടുള്ളത്. പ്രളയനിയന്ത്രണം സംബന്ധിച്ച സി.എ.ജിയുടെ ശിപാര്‍ശകള്‍ നടപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാറിനുണ്ടായ പാളിച്ചയാണ് പ്രളയത്തിന് കാരണമായത്. ശാസ്ത്രീയമായ അണക്കെട്ട് നിയന്ത്രണ പദ്ധതികളും ആസൂത്രണം ചെയ്തില്ല. അണക്കെട്ടും റിസര്‍വോയറും സംബന്ധിച്ച എമര്‍ജന്‍സി ആക്ഷന്‍ പ്ലാനും ഓപറേഷന്‍ മാനുവലും തയാറാക്കിയില്ല. ഇത് കേരളത്തിലെ ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിെൻറ ലംഘനമാണ്. എമര്‍ജന്‍സി ആക്ഷന്‍ പ്ലാനുകള്‍ തയാറാക്കുന്നത് സംബന്ധിച്ച് കേന്ദ്ര ജലകമീഷന്‍ 2016ല്‍ മാര്‍ഗരേഖയിറക്കിയെങ്കിലും സംസ്ഥാന സര്‍ക്കാര്‍ നടപടികളൊന്നും സ്വീകരിച്ചില്ലെന്നും ഹരജിയിൽ പറയുന്നു. ഹരജി പരിഗണിച്ച കോടതി എതിർകക്ഷികളായ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകൾ, ഡാം സേഫ്റ്റി അതോറിറ്റി, ദേശീയ ദുരന്തനിവാരണ അതോറിറ്റി, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി, കെ.എസ്.ഇ.ബി, കേന്ദ്ര ജലവിഭവ-ജലസേചന മന്ത്രാലയം, ഇടുക്കി, വയനാട്, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ല കലക്ടര്‍മാര്‍ എന്നിവരോട് വിശദീകരണം തേടി. സമാന ഹരജികൾക്കൊപ്പം സെപ്റ്റംബർ 12ന് പരിഗണിക്കാനായി ഇൗ ഹരജിയും മാറ്റി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.