നെടുമ്പാശ്ശേരി: വിമാനത്താവളത്തിലൂടെ വിദേശികൾ വ്യാപകമായി മയക്കുമരുന്ന് കടത്തുന്നെന്ന റിപ്പോർട്ടിനെത്തുടർന്ന് അവരെ കൂടുതലായി നിരീക്ഷിച്ചുതുടങ്ങി. കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹി വിമാനത്താവളത്തിൽ മയക്കുമരുന്നുമായി പിടിയിലായ വിദേശികളെ ചോദ്യം ചെയ്തപ്പോഴാണ് കേന്ദ്ര നാർകോട്ടിക് കൺട്രോൾ ബ്യൂറോക്ക് വിവരം ലഭിച്ചത്. ബ്രസീൽ യുവതി 105 കാപ്സൂളുകളാക്കി വിഴുങ്ങിയാണ് 930 ഗ്രാം കൊക്കെയ്ൻ കൊണ്ടുവന്നത്. നെടുമ്പാശ്ശേരിയിലും അടുത്തിടെ മയക്കുമരുന്നുമായി ഏതാനും വിദേശികൾ പിടിയിലായിരുന്നു. കരിപ്പൂർ വിമാനത്താവളത്തിലും കൂടുതൽ ജാഗ്രത നിർേദശം നൽകിയിട്ടുണ്ട്. കേരളത്തിൽനിന്ന് ഗൾഫിലേക്കും മയക്കുമരുന്ന് കടത്തുന്നു. കഴിഞ്ഞദിവസം മുംബൈ വിമാനത്താവളത്തിൽ മയക്കുമരുന്ന് കടത്തിനിടെ പിടിയിലായ കോഴിക്കോട് സ്വദേശി ഷിംജിദിെൻറ കൂട്ടാളികളെ അന്വേഷിക്കുന്നുണ്ട്. പെൻസൈക്ലിസിൻ എന്ന മയക്കുമരുന്നാണ് ഇയാൾ ദുബൈക്ക് കടത്താൻ ശ്രമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.