കൊച്ചി: എം.ജി സർവകലാശാല കലോത്സവ ചരിത്രത്തിൽ കോൽകളി മത്സരത്തിൽ ഒന്നാംസ്ഥാനക്കാരുണ്ടെങ്കിൽ അത് മാറമ്പിള്ളി എം.ഇ.എസിെൻറ ചുണക്കുട്ടികളാണ്. നാല് വർഷമായി തുടരുന്ന വിജയ പരമ്പരക്ക് തടയിടാൻ ഇക്കുറിയും മറ്റൊരു ടീമിനുമായില്ല. അതേസമയം മത്സരം കഴിഞ്ഞ് വേദിവിട്ടിറങ്ങിയ ഉടൻ ഈ വിദ്യാർഥികൾ മർദനത്തിനിരയായി. രണ്ടാം സ്ഥാനത്തെത്തിയത് എറണാകുളം മഹാരാജാസ് കോളജ് വിദ്യാർഥികളാണ്. ചങ്ങനാശ്ശേരി സെൻറ് ജോസഫ് കോളജ് മൂന്നാം സ്ഥാനവും നേടി. 2015ലാണ് കോൽകളി എം.ജി സർവകലാശാല കലോത്സവത്തിൽ ഇനമായി ചേർക്കുന്നത്. അന്നുമുതൽ ഇന്നുവരെ മാറമ്പിള്ളി എം.ഇ.എസ് കോളജിലെ വിദ്യാർഥികൾക്കാണ് ഒന്നാം സ്ഥാനം. പ്രവാചകൻ മുഹമ്മദ് നബിയുടെ ജീവിതത്തിലെ സന്ദർഭങ്ങളാണ് കോൽകളിയിലൂടെ ഇവർ വിവരിച്ചത്. ത്വായിഫിെൻറ താഴ്വാരത്തിൽ പ്രവാചകൻ നേരിട്ട വിഷമഘട്ടങ്ങളും ബദർ ചരിത്രവുമെല്ലാം തന്മയത്തത്തോടെ അവതരിപ്പിച്ചു. മാഹിൻ പാനായിക്കുളമാണ് വിദ്യാർഥികൾക്ക് പരിശീലനം നൽകുന്നത്. ദഫ്മുട്ട്മൽസരത്തിലും എം.ഇ.എസ് കോളജ് ടീമിന് തന്നെയാണ് ഒന്നാംസ്ഥാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.