ഓ​േട്ടാ ഡ്രൈവറെ കത്തി കാട്ടി ഭീഷണിപ്പെടുത്തി പണവും മൊബൈലും കവർന്ന യുവാവ്​ പിടിയിൽ

കൊച്ചി: ഓേട്ടാറിക്ഷ ഡ്രൈവറെ കത്തി കാട്ടി ഭീഷണിപ്പെടുത്തി പണവും മൊബൈൽ ഫോണും കവർന്ന കേസിൽ യുവാവ് അറസ്റ്റിൽ. നിരവധി കേസുകളിൽ പ്രതിയായ ചിറ്റൂർ മദർ തെരേസ റോഡ് തൃക്കുന്നശ്ശേരിയിൽ ശ്യാമാണ് (21) പിടിയിലായത്. ഓേട്ടാഡ്രൈവർ വട്ടേക്കുന്നം സ്വദേശി പ്രശാന്തിനെയാണ് കഴുത്തിൽ കത്തിെവച്ച് ഭീഷണിപ്പെടുത്തിയത്. ബുധനാഴ്ച രാത്രിയാണ് സംഭവം. സൗത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് ഓട്ടം വിളിച്ച് പലയിടങ്ങളിലും ചുറ്റിക്കറങ്ങി വടുതല പാലത്തിന് അടിയിൽ എത്തിയപ്പോൾ പ്രശാന്ത് ഓട്ടോക്കൂലി ആവശ്യപ്പെട്ടു. ഈ സമയം കഴുത്തിൽ കത്തിവെച്ച് കവർച്ച നടത്തുകയും മർദിച്ച് അവശനാക്കുകയും ചെയ്തെന്നാണ് പരാതി. പൊലീസ് നടത്തിയ തിരച്ചിലിൽ നോർത്ത് മേൽപാലത്തിനുസമീപത്തെ റെയിൽേവ ട്രാക്കിൽനിന്ന് പ്രതിയെ കസ്റ്റഡിയിലെടുത്തു. പണവും മൊബൈലും ഇയാളുടെ ൈകയിലുണ്ടായിരുന്നു. എക്‌സൈസിന് വിവരങ്ങൾ ചോർത്തിക്കൊടുക്കുന്ന ആളെന്ന വ്യാജേനയാണ് ശ്യാം ലഹരിമരുന്ന് വിതരണം നടത്തുന്നത്. സെൻട്രൽ പൊലീസ് സ്റ്റേഷനിൽ മോഷണത്തിനും കഞ്ചാവുവിതരണത്തിനും പൊതുമുതൽ നശിപ്പിച്ചതിനും സൗത്ത്, ചേരാനല്ലൂർ സ്റ്റേഷനുകളിൽ മോഷണത്തിനും ലഹരിമരുന്ന് വിതരണത്തിനും പാലാരിവട്ടത്ത് അടിപിടിക്കേസിലും ശ്യാം പ്രതിയാണ്. എറണാകുളം ജനറൽ ആശുപത്രിയിലെ മനോരോഗ ഡോക്ടറുടെ കുറിപ്പ‌ടി കവർന്ന് ലഹരിമരുന്നുകളുടെ പേരെഴുതി ചേർത്ത് മെഡിക്കൽ ഷോപ്പിൽനിന്ന് വാങ്ങി ഉയർന്ന വിലയ്ക്ക് മറിച്ചുവിറ്റതായും കണ്ടെത്തി. നോർത്ത് സി.ഐ കെ.ജെ. പീറ്റർ, എസ്.ഐ വിബിൻദാസ്, സീനിയർ സി.പി.ഒമാർ ജയരാജ്, സന്തോഷ് എന്നിവരടങ്ങിയ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.