കിണർ ഇടിഞ്ഞുതാഴ്ന്നു

ആലുവ: അമ്പാട്ടുകാവ് ക്ഷേത്രത്തിന് പിൻവശം പനപ്പിള്ളി കുഞ്ഞുമുഹമ്മദിെൻറ വീട്ടിലെ . കിണറിന് അരികിലുണ്ടായിരുന്ന കുഞ്ഞുമുഹമ്മദിെൻറ ഭാര്യ കുൽസു രക്ഷപ്പെട്ടു. ഞായറാഴ്ച രാവിലെ ആറരയോടെയാണ് സംഭവം. വീടിനോട് ചേർന്നാണ് കിണർ. കുൽസു കിണറിന് അരികിലേക്ക് വരുമ്പോഴാണ് സംഭവം. ആദ്യം ചെറിയ ശബ്ദം കേട്ടപ്പോൾ പൂച്ചയും മറ്റും ഓടിയതാണെന്നാണ് ധരിച്ചത്. ശക്തമായ ശബ്ദവും കേട്ടതോടെ കുൽസു നിന്നു. തൊട്ടുപിന്നാലെ അരഭിത്തി ഉൾപ്പെടെ കിണർ പൂർണമായി താഴേക്ക് ഇരിക്കുകയായിരുന്നു. രണ്ട് കാൽനടകൂടി മുന്നോട്ടുെവച്ചിരുന്നെങ്കിൽ കുൽസുവും കിണറ്റിൽ പെടുമായിരുന്നു. കിണർ വീടിനോട് ചേർന്നായതിനാൽ വീടും അപകടാവസ്ഥയിലായി. പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉദയകുമാർ, പ്രതിപക്ഷ നേതാവ് ബാബു പുത്തനങ്ങാടി, അംഗങ്ങളായ ലിനേഷ് വർഗീസ്, മുഹമ്മദ് ഷിയാസ്, പി.എസ്. യൂസുഫ്, കെ.എ. അലിയാർ, കെ.കെ. ജമാൽ, നസീർ ചൂർണിക്കര തുടങ്ങിയവർ സന്ദർശിച്ചു. പ്രകൃതിക്ഷോഭത്തിൽപെടുത്തി നഷ്ടപരിഹാരം നൽകണമെന്ന് ബാബു പുത്തനങ്ങാടി ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.