ആലുവ: ചൂർണിക്കര ഗ്രാമത്തെ കാർഷികോത്സവത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ഞാറ്റുവേല ഫെസ്‌റ്റ് വീണ്ടും. ഈ വർഷത്തെ ഫെസ്‌റ്റിന് ഞായറാഴ്ച തുടക്കമാകും. ചൂർണിക്കര ഗ്രാമപഞ്ചായത്തിെൻറയും കൃഷിഭവെൻറയും ആഭിമുഖ്യത്തിലാണ് ഫെസ്‌റ്റ് നടക്കുന്നത്. ജൂലൈ മൂന്ന് വരെ നടക്കുന്ന ഫെസ്‌റ്റിൽ കാർഷിക സെമിനാർ, കാർഷിക പ്രദർശങ്ങൾ, വിൽപന തുടങ്ങിയവ നടക്കും. ഗ്രാമത്തിന് നഷ്ടമായ കാർഷിക പെരുമ വീണ്ടെടുക്കാൻ ഇത്തരം മേളകളിലൂടെ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേര്യമംഗലം ജില്ല കൃഷിത്തോട്ടം, വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ, ഒക്കലിലെ സംസ്‌ഥാന വിത്തുൽപാദന കേന്ദ്രം, മരട് നാളികേര നഴ്സറി, കാർഷിക സർവകലാശാല എന്നീ സ്‌ഥാപനങ്ങളിൽനിന്ന് അത്യുൽപാദന ശേഷിയുള്ള വിവിധയിനം തൈകളാണ് ഞാറ്റുവേല ഫെസ്‌റ്റിൽ വിതരണം ചെയ്യുന്നത്. കറിവേപ്പ്, പപ്പായ, ചെറുനാരകം, ഇരുമ്പൻ പുളി തുടങ്ങിയ വിവിധയിനം ഫലവൃക്ഷ തൈകൾ സർക്കാർ ഫാമുകളിൽനിന്നും കുറഞ്ഞ നിരക്കിൽ കർഷകരുടെ കൈകളിലെത്തിക്കും. ഇത്തരം ചെടികൾ നടുന്നതിന് ഏറ്റവും അനുയോജ്യമായ തിരുവാതിര ഞാറ്റുവേല സമയം തന്നെ തൈകൾ എത്തിക്കുകയെന്നതും മേളയുടെ ലക്ഷ്യമാണ്. മാവിെൻറ പ്രധാന ഇനങ്ങളായ ബംഗാനപ്പിള്ളി, അൽഫോൻസോ, നീലം, പ്രിയൂർ, സിന്ദൂരം, ജഹാംഗീർ എന്നിവയും; മലേഷ്യൻ ഫലങ്ങളായ മാഗോസ്റ്റ്യൻ , റംബുട്ടാൻ, ഫിലോസാൻ, ദുരിയാൻ ഉൾപ്പെടെ ആറോളം ഇനങ്ങളും മേളയിലുണ്ടാകും. വിവിധയിനം ടിഷ്യുകൾചർ വാഴ തൈകളും പച്ചക്കറിത്തൈകളും ആറിനം തെങ്ങിൻതൈകളും പച്ചക്കറി വിത്തുകളും ജൈവവളവും മേളയിലുണ്ടാകും. ഞായറാഴ്ച രാവിലെ പത്തിന് അൻവർ സാദത്ത് എം.എൽ.എ മേള ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉദയകുമാർ അധ്യക്ഷത വഹിക്കും. പ്രിൻസിപ്പൽ കൃഷി ഓഫിസർ ലിൻസി സേവ്യർ പദ്ധതി വിശദീകരിക്കും. കേരള സംഗീത നാടക അക്കാദമി വൈസ് ചെയർമാൻ സേവ്യർ പുൽപ്പാട്ട് ആദ്യവിൽപന നടത്തും. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബി.എ. അബ്‌ദുൽ മുത്തലിബ് കാർഷിക സെമിനാർ ഉദ്ഘാടനം ചെയ്യും. ആത്മ പ്രോജക്ട് ഡയറക്ടർ ടി.ആർ. ഉഷാദേവി മുഖ്യപ്രഭാഷണം നടത്തും. പൊതുയോഗശേഷം കാർഷിക സെമിനാർ നടക്കും. വാഴകൃഷി, ഇന്ന് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും പരിഹാര മാർഗങ്ങളും എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറിൽ കാർഷിക സർവകലാശാല അസി. പ്രഫ. ഡോ. ഗവാസ് രാഗേഷ് ക്ലാസ് നയിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.