ആലപ്പുഴ: കുട്ടനാട്ടിലെ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ സൈന്യത്തെ വിളിക്കണമെന്ന് സി.എം.പി ജനറൽ സെക്രട്ടറി സി.പി. ജോൺ. പട്ടാളവും നാവികസേനയും സി.ആർ.പി.എഫും പൊലീസും ഒത്തൊരുമിച്ച് പ്രവർത്തിച്ചാൽ മാത്രമേ ജനങ്ങളെ സുരക്ഷിത സ്ഥാനത്ത് എത്തിക്കാനും ആപത്തിൽനിന്ന് രക്ഷിക്കാനും സാധിക്കൂ. സൗജന്യ റേഷനും ആവശ്യത്തിന് ഭക്ഷണവും അത്യാവശ്യം വീട്ടുപകരണങ്ങളും സ്ത്രീകൾക്ക് നാപ്കിനും കുടിവെള്ളവും അടിയന്തരമായി എത്തിക്കണം. ജില്ല-ബ്ലോക്ക്-ഗ്രാമ പഞ്ചായത്തുകൾക്ക് പദ്ധതി മാറ്റിയെഴുതാൻ സർക്കാർ അനുവാദം നൽകുകയാണെങ്കിൽ കോടിക്കണക്കിന് രൂപ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി നേരിട്ട് നൽകാൻ കഴിയുമെന്നും മുൻ ആസൂത്രണ ബോർഡ് അംഗം കൂടിയായ സി.പി. ജോൺ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.