സോളാർ കമീഷൻ കുറ്റക്കാരെന്ന് പരാമർശിച്ചവരെ മാറ്റിനിർത്താൻ ചെന്നിത്തല തയാറുണ്ടോ -കോടിയേരി ആലപ്പുഴ: എ.കെ. ശശീന്ദ്രെൻറ മന്ത്രിസ്ഥാനം സംബന്ധിച്ച് തീരുമാനിക്കേണ്ടത് എൻ.സി.പിയും എൽ.ഡി.എഫുമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മറ്റൊരു പാർട്ടിയുടെ കാര്യങ്ങളിൽ സി.പി.എം ഇടപെടാറില്ല. ശശീന്ദ്രനെ മന്ത്രിയാക്കുന്നതിൽ ആകുലതയുള്ളവർ സോളാർ കമീഷൻ റിപ്പോർട്ടിലെ കാര്യങ്ങൾ മനഃപൂർവം മറക്കുകയാണ്. അതിൽ കുറ്റക്കാരെന്ന് പരാമർശിക്കപ്പെട്ട കോൺഗ്രസ് നേതാക്കളെ തെൻറ ജാഥയിൽനിന്ന് മാറ്റിനിർത്തി മാതൃക കാട്ടാൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല തയാറുണ്ടോയെന്ന് അദ്ദേഹം വാർത്തസമ്മേളനത്തിൽ േചാദിച്ചു. ഇടത്-ജനാധിപത്യ പാർട്ടികൾ ഉൾക്കൊള്ളുന്ന മുന്നണിയാണ് എൽ.ഡി.എഫ്. സോളാർ വിഷയത്തിൽ സി.പി.എമ്മിൽ ആരെങ്കിലും കുറ്റക്കാരെന്ന് വന്നിരുന്നെങ്കിൽ അവർ പാർട്ടിയിൽ കാണില്ലായിരുന്നു. സി.പി.എമ്മും സി.പി.െഎയും അവരവരുടെ പാർട്ടി വിട്ട് മറ്റുപാർട്ടികളുടെ കാര്യങ്ങളിൽ ഇടപെടാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.