അപകടം: പരിക്കേറ്റ ഒാേട്ടാഡ്രൈവറും മരിച്ചു മൂവാറ്റുപുഴ: വിദ്യാർഥികൾ സഞ്ചരിച്ച ബൈക്കും ഓേട്ടായും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ ഓട്ടോ ഡ്രൈവറും മരിച്ചു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. മുടവൂർ വെളിയത്തു പീടിക പുത്തൻപുരയിൽ മധുവാണ് (50) ബുധനാഴ്ച പുലർച്ച കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. അപകടത്തിൽ ആനിക്കാട് ചിറപ്പടി വെട്ടിക്കാട്ട് വാമനെൻറ മകൻ നിജിൽ രാജ് (19) സംഭവദിവസം മരിച്ചിരുന്നു. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന സഹപാഠി കടാതി പാലാഴിയിൽ സുകുമാരെൻറ മകൻ ജിഷ്ണുവിെൻറ (19) നില ഗുരുതരമാണ്. മൂവാറ്റുപുഴ -- തൊടുപുഴ റോഡിൽ നിർമല കോളജിന് മുന്നിൽ ചൊവ്വാഴ്ച വൈകീട്ട് 4.30 ഓടെയായിരുന്നു അപകടം. ആനിക്കാട്ടുനിന്ന് കോളജ് പടിയിലേക്ക് വന്ന വിദ്യാർഥികൾ സഞ്ചരിച്ച ബൈക്കും വളർത്തുനായ്ക്കളുമായി തൊടുപുഴക്ക് പോകുകയായിരുന്ന ഓട്ടോയും നേർക്കുനേർ ഇടിക്കുകയായിരുന്നു. റോഡിൽ തെറിച്ചുവീണ് ഗുരുതര പരിക്കേറ്റ വിദ്യാർഥികൾ അടക്കമുള്ളവരെ നാട്ടുകാർ ആദ്യം നിർമല ആശുപത്രിയിലും തുടർന്ന് കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു. മരിച്ച മധുവിെൻറ ഭാര്യ ശാരി. മക്കൾ: ശിവപ്രസാദ്, ശിവപ്രിയ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.