പട്ടിമറ്റത്ത്​ മദ്യം വാങ്ങാൻ ക്യൂ നിന്നവർക്കുനേരെ ആക്രമണം; ഒരാൾ പിടിയിൽ

കോലഞ്ചേരി: പട്ടിമറ്റം ബിവറേജസ് ഷോപ്പിനു മുന്നിൽ മദ്യം വാങ്ങാൻ ക്യൂ നിന്നവർക്കുനേരെ ആക്രമണം. രണ്ടു പേർക്ക് പരിക്കേറ്റു. തടയാനെത്തിയ കുന്നത്തുനാട് എ.എസ്.ഐയെ കൈയേറ്റം ചെയ്തു. ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെ പട്ടിമറ്റം പുളിഞ്ചുവട്ടിലെ ബിവറേജസ് ഔട്ട്ലറ്റിലാണ് സംഭവം. പരിക്കേറ്റ എ.എസ്.ഐ സത്യൻ, പട്ടിമറ്റം താഴത്തെക്കുടി ദിലീപ് (29), വെമ്പിള്ളി ആനിക്കാട്ടിൽ അജേഷ്(37)എന്നിവരെ കോലഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന് നേതൃത്വംനൽകിയ അല്ലപ്ര പട്ടരുമഠം മാഹിനെ (32) പുത്തൻകുരിശ് എസ്.ഐ കെ.പി. ജയപ്രസാദി​െൻറ നേതൃത്വത്തിൽ സംഭവസ്ഥലത്തുനിന്ന് പിടികൂടി. സംഘത്തിലുണ്ടായിരുന്ന രണ്ടുപേരെ കണ്ടെത്താൻ അന്വേഷണം ഉൗർജിതമാക്കി. രാത്രി ഒമ്പത് മണിയോടെ മദ്യം വാങ്ങാനെത്തിയ മൂവർസംഘം പ്രകോപനം സൃഷ്ടിച്ച് ക്യൂനിന്ന ആളുകളെ കൈയേറ്റം ചെയ്തതാണ് സംഘർഷാവസ്ഥക്കിടയാക്കിയത്. അകാരണമായി കൈയേറ്റംചെയ്ത നടപടി മറ്റുള്ളവർ ചോദ്യംചെയ്തതോടെ കൂട്ട അടിയായി. പരിക്കേറ്റ് വീണുകിടന്ന രണ്ടുപേരെ ആശുപത്രിയിലെത്തിക്കാൻ എത്തിയ സ്പൈഡർ പൊലീസ് സംഘത്തിലെ എ.എസ്.ഐയാണ് സത്യൻ. ഇദ്ദേഹത്തെ അക്രമികൾ മർദിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തതായി പൊലീസ് പറഞ്ഞു. സംഘർഷം നടക്കുന്നതിനിടെ ബിവറേജസ് ഷോപ്പിലെ വൈദ്യുതി മീറ്റർ അടിച്ചുതകർത്തു. ഫോട്ടോ er-kolan-photo-28-06-17 അടിക്കുറിപ്പ്: പിടിയിലായ മാഹിൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.