കൊച്ചി: നിയമവിരുദ്ധമായി ആനക്കൊമ്പ് സൂക്ഷിച്ചതിന് വനംവകുപ്പിെൻറ പിടിയിലായ എറണാകുളം കടവന്ത്ര സ്വദേശി മനീഷ്കുമാർ ഗുപ്തയെ പെരുമ്പാവൂർ കോടനാട് റേഞ്ച് ഓഫിസിൽനിന്ന് തെളിവെടുപ്പിനായി കൊച്ചിയിൽ കൊണ്ടുവന്നു. കടവന്ത്രയിലെ ഇയാളുടെ വീട്ടിലും ഇയാൾക്ക് ആനക്കൊമ്പ് നൽകിയ മേനാച്ചേരി ജോസിെൻറ അങ്കമാലി നായത്തോടിെല വീട്ടിലും ആലുവ പറവൂർ കവലയിൽ ആനയെ ജോലിയെടുപ്പിച്ചിരുന്ന തടിമില്ലിലും കോടനാട് ഫോറസ്റ്റ് റേഞ്ച് ഓഫിസർ ഫനിക് ലാലിെൻറ നേതൃത്വത്തിൽ തെളിവെടുത്തു. പറവൂർ കവലയിൽ ജോസിെൻറ ഉമ സോമില്ലിലാണ് ആനയെ പണിയെടുപ്പിച്ചിരുന്നത്. തടിമില്ല് നിന്ന സ്ഥലത്ത് ഇപ്പോൾ പുതിയ കെട്ടിടമാണുള്ളത്. വർഷങ്ങൾക്ക് മുമ്പ് െചരിഞ്ഞ ശശീന്ദ്രൻ എന്ന ആനയുടെ കൊമ്പുകളാണ് സൂക്ഷിക്കാനായി തന്നെ ഏൽപിച്ചതെന്നാണ് മനീഷ്ഗുപ്തയുടെ മൊഴി. തെൻറ ചാർട്ടേഡ് അക്കൗണ്ടൻറിെൻറ ബന്ധുവാണ് ജോസ് എന്നും ഈ പരിചയം വെച്ചാണ് ആനക്കൊമ്പ് സൂക്ഷിക്കാൻ ഏൽപിച്ചതെന്നും മനീഷ് ഗുപ്ത പറയുന്നു. എന്നാൽ, ജോസിെൻറ പക്കൽനിന്ന് വിലയ്ക്ക് വാങ്ങിയ ആനക്കൊമ്പുകൾ ആവശ്യമായ രേഖകളില്ലാതെ മനീഷ്ഗുപ്ത വീട്ടിൽ സൂക്ഷിക്കുകയും പലരെയും ആനക്കൊമ്പ് കാണിച്ചുകൊടുക്കുകയും ചെയ്തെന്നാണ് വനംവകുപ്പ് അധികൃതർക്ക് രഹസ്യവിവരം ലഭിച്ചത്. ജോസിനെ തിരക്കി ഫനിക് ലാലിെൻറ നേതൃത്വത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ ഞായറാഴ്ച വൈകീട്ട് നായത്തോടിലെ വീട്ടിലെത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.